- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അല്‍ നസര്‍ എഎഫ്സി ചാംപ്യന്‍സ് ലീഗ് സെമിയില്‍; റെക്കോഡുമായി റൊണാള്‍ഡോ

റിയാദ്: എഎഫ്സി ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലേക്ക് മുന്നേറി അല്‍ നസര്‍. ക്വാര്‍ട്ടര്‍ യൊക്കോഹാമ എംഎമ്മിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് സഊദി വമ്പന്മാര് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്‍ നസറിന് വേണ്ടി ഗോള്‍ നേടി. എഎഫ്സി ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ എട്ട് ഗോളുകളാണ് ഇതുവരെ റൊണാള്‍ഡോ നേടിയിട്ടുള്ളത്.
എഎഫ്സി ചാംപ്യന്‍സ് ലീഗിന്റെ ഒരു എഡിഷനില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന ഗോള്‍ സ്കോറിംഗ് റെക്കോര്‍ഡ് കൂടിയാണ് ഇത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ അല്‍ നസര്‍ മൂന്ന് ഗോളുകള്‍ നേടി ആധിപത്യം സ്ഥാപിച്ചിരുന്നു. റൊണാള്‍ഡോക്ക് പുറമേ ജോണ്‍ ഡുറാന് ഇരട്ട ഗോള്‍ നേടിയും സാദിയോ മാനേ ഒരു ഗോള്‍ നേടിയും അല്‍ നസറിന്റെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. യോക്കോഹാമക്ക് വേണ്ടി കോട വടനാബെയാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വടനാബെ ചുവപ്പുകാര്‍ഡ് കണ്ടു പുറത്താവുകയും ചെയ്തിരുന്നു.
മത്സരത്തിന്റെ സര്‍വ്വ മേഖലയിലും റൊണാള്‍ഡോയും സംഘവും ആണ് ആധിപത്യം പുലര്‍ത്തിയിരുന്നത്. മത്സരത്തില്‍ 66 ശതമാനം ബോള്‍ പൊസഷന്‍ കൈവശം വെച്ച അല്‍ നസര്‍ 16 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ 13 ഷോട്ടുകളും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ റൊണാള്‍ഡോക്കും കൂട്ടര്‍ക്കും സാധിച്ചു. മറുഭാഗത്ത് ആറ് ഷോട്ടുകളില്‍ നിന്നും ഒരു ഷോട്ട് മാത്രമാണ് യൊക്കോഹാമക്ക് നേടാന്‍ സാധിച്ചത്.
RELATED STORIES
സ്വർണവില വീണ്ടും കുറഞ്ഞു
30 Jun 2025 5:39 AM GMTമഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് ...
30 Jun 2025 5:29 AM GMTഹേമചന്ദ്രന് വധക്കേസ്; അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്
30 Jun 2025 4:16 AM GMTയുവാവ് കുളത്തില്‍ മുങ്ങിമരിച്ചു
30 Jun 2025 3:42 AM GMTനവജാത ശിശുക്കളുടെ കൊലപാതകം; ഇന്ന് കുഴികള്‍ പരിശോധിക്കും
30 Jun 2025 2:33 AM GMTസംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിക്കും
30 Jun 2025 2:08 AM GMT