Cricket

ശിവം മാവിക്ക് നാല് വിക്കറ്റ്; ലങ്കയ്‌ക്കെതിരേ അവസാന പന്തില്‍ ഇന്ത്യ

അക്‌സര്‍ പട്ടേലാണ് അവസാന ഓവര്‍ ബൗള്‍ ചെയ്തത്.

ശിവം മാവിക്ക് നാല് വിക്കറ്റ്; ലങ്കയ്‌ക്കെതിരേ അവസാന പന്തില്‍ ഇന്ത്യ
X


മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് രണ്ട് റണ്‍സ് ജയം. 163 എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച ലങ്കയെ ഇന്ത്യ നിശ്ചിത ഓവറില്‍ 160 റണ്‍സിന് പുറത്താക്കി.ട്വന്റിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ നാല് വിക്കറ്റെടുത്ത ശിവം മാവിയാണ് ഇന്ത്യയ്ക്ക് ജയമൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. ഉംറാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ദസുന്‍ ഷനകയാണ് (45) സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. അവസാന പന്തില്‍ ലങ്കയ്ക്ക് ജയിക്കാന്‍ നാല് റണ്‍സ് വേണ്ടിയിരുന്നു. സ്‌ട്രൈക്ക് ഏറ്റെടുത്ത കരുണരത്‌നയ്ക്ക് രണ്ട് റണ്‍സേ നേടാനായുള്ളൂ. അക്‌സര്‍ പട്ടേലാണ് അവസാന ഓവര്‍ ബൗള്‍ ചെയ്തത്.

നേരത്തെ ടോസ് ലഭിച്ച ലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ (37) ഒഴികെയുള്ള ബാക്കിയുള്ള മുന്‍ നിര താരങ്ങള്‍ പെട്ടെന്ന് പുറത്തായി ഇന്ത്യ തകര്‍ച്ച നേരിട്ടിരുന്നു. ഇടവേളയ്ക്ക് ശേഷം ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണ്‍ (5) ഇന്ന് നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ(29), ദീപക് ഹൂഡ (23 പന്തില്‍ 41), അക്‌സര്‍ പട്ടേല്‍ (20 പന്തില്‍ 31) എന്നിവരാണ് ഇന്ത്യയെ കരകയറ്റിയത്. ട്വന്റിയിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ്(7), ശുഭ്മാന്‍ ഗില്‍ (7) എന്നിവര്‍ പെട്ടെന്ന് പുറത്തായി.











Next Story

RELATED STORIES

Share it