ഐപിഎല്‍; ദുബയില്‍ ചാംപ്യന്മാരെ വീഴ്ത്തി ചെന്നൈ തുടങ്ങി
മൂന്ന് വിക്കറ്റ് നേടിയ ബ്രാവോയും രണ്ട് വിക്കറ്റ് നേടിയ ദീപക് ചാഹറുമാണ് ചെന്നൈക്ക് ജയമൊരുക്കിയത്.
ദുബയ്: ഐപിഎല്‍ രണ്ടാംപാദത്തിലെ ആദ്യമല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 20 റണ്‍സ് ജയം.157 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ മുംബൈയെ 136 റണ്‍സിനാണ് ചെന്നൈ പിടിച്ചുകെട്ടിയത്. മൂന്ന് വിക്കറ്റ് നേടിയ ബ്രാവോയും രണ്ട് വിക്കറ്റ് നേടിയ ദീപക് ചാഹറുമാണ് ചെന്നൈക്ക് ജയമൊരുക്കിയത്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടാനെ മുംബൈക്കായുള്ളൂ. 50 റണ്‍സ് നേടി പുറത്താവാതെ നിന്ന സൗരഭ് തിവാരി മാത്രമാണ് മുംബൈക്കായി പിടിച്ചുനിന്നത്. ഡീകോക്ക്(17), അന്മൂല് പ്രീത് സിങ് (16), പൊള്ളാര്‍ഡ് (15), ആഡം മില്‍നേ (15) എന്നിവര്‍ക്കൊന്നും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.
ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്ക്വാദിന്റെ അപരാജിത ചെറുത്തുനില്‍പ്പിന്റെ ചുവട് പിടിച്ചാണ് ചെന്നൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഋതുരാജ് 58 പന്തില്‍ 88 റണ്‍സെടുത്തു.ഫഫ് ഡു പ്ലിസ്സിസ്, മോയിന്‍ അലി, അമ്പാട്ടി റായിഡു എന്നീ മുന്‍ നിര ബാറ്റ്സ്മാന്മാര് റണ്ണൊന്നുമെടുക്കാതെ പുറത്തായത് ചെന്നൈക്ക് വന്‍ ആഘാതം നല്‍കിയിരുന്നു. തുടര്‍ന്ന് വന്ന റെയ്ന(4), ധോണി(4) എന്നിവര്‍ക്കും പൊരുതി നോക്കാന്‍ പോലും കഴിഞ്ഞില്ല. ഒരു ഭാഗത്ത് ഋതുരാജ് പിടിച്ചുനില്ക്കുമ്പോള് ജഡേജയും (26), ബ്രാവോയും (23)ആണ് കൂട്ടായി നിന്നത്.
ട്രന്റ് ബോള്‍ട്ട്, ആഡം മില്‍നേ, ജസ്പ്രീത് ബുംറ എന്നിവരാണ് മുംബൈയ്ക്കായി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചത്. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ രോഹിത്തിന് പകരം പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുന്നത്. രോഹിത്തിന് പകരം പുതുമുഖ താരം അന്മോള്പ്രീത് സിങ് മുംബൈക്കായി അരങ്ങേറി. മറ്റൊരു താരമായ ഹാര്‍ദ്ദിക് പാണ്ഡെയെയും ചാംപ്യന്മാര് പുറത്തിരുത്തി.ഹാര്‍ദ്ദിക്കിന് പകരമാണ് സൗരഭ് തിവാരി ടീമില്‍ ഇടം നേടിയത്.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT