Gulf

സൗദി: പള്ളികള്‍ ഞായറാഴ്ച മുതല്‍ തുറക്കും: നമസ്‌കാരം രണ്ട് മീറ്റര്‍ അകലം പാലിച്ചായിരിക്കണമെന്നും മന്ത്രാലയം

നിസ്‌കാര വിരി കയ്യില്‍ കരുതണം

സൗദി: പള്ളികള്‍ ഞായറാഴ്ച മുതല്‍ തുറക്കും: നമസ്‌കാരം രണ്ട് മീറ്റര്‍ അകലം പാലിച്ചായിരിക്കണമെന്നും മന്ത്രാലയം
X

* നിസ്‌കാര വിരി കയ്യില്‍ കരുതണം.

ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട പള്ളികള്‍ വരുന്ന മെയ് 31 തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കെ പള്ളികളില്‍ നിസ്‌കാരം നിര്‍വഹിക്കേണ്ട മാനദണ്ഡങ്ങള്‍ ഇസ്‌ലാമിക് പ്രബോധന വിഭാഗം പുറത്തിറക്കി.

15 മിനിറ്റ് മുമ്പ് മാത്രമേ മസ്ജിദുകള്‍ തുറക്കാവൂ. ബാങ്ക് വിളിച്ച് പത്ത് മിനിറ്റിനകം നിസ്‌ക്കാരം നിര്‍വഹിക്കണം. പള്ളിയില്‍ പ്രവേശിച്ച് അടക്കുന്നത് വരെ വാതിലുകളും ജനലുകളും തുറന്നിടണം.

നിസ്‌കാരം നിര്‍വഹിക്കേണ്ടത് രണ്ട് മീറ്റര്‍ അകലം പാലിച്ചായിരിക്കണം. വീട്ടില്‍ നിന്ന് വുളു ചെയ്തു വരണം.

ടോയ്ലറ്റുകളും പൈപ്പുകളും അടക്കണം. മുസല്ലുകളുമായാണ് വിശ്വാസികള്‍ പള്ളിയിലെത്തേണ്ടത്. കുട്ടികളേയും പ്രായമായവരേയും ഒഴിവാക്കണം. ജുമഅത്ത് പള്ളികളില്‍ തിരക്ക് ഒഴിവാക്കുന്നതിനു അടുത്തുള്ള നിസ്‌കാര പള്ളികളില്‍ കൂടി ജുമഅ നിര്‍വഹിക്കണം. ജുമഅക്ക് മുമ്പുള്ള ആദ്യ ബാങ്ക് സമയമാകുന്നതിന്‍െ പത്ത് മിനിറ്റ് മുമ്പുമാത്രമാണ് നിര്‍വഹിക്കേണ്ടത്. ഖുതുബയും നിസ്‌കാരവും 15 മിനിറ്റിനകം പൂര്‍ത്തിയാക്കണം.

Next Story

RELATED STORIES

Share it