Kerala

സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും യുഎഇയില്‍ അറസ്റ്റ് ചെയ്‌തെന്ന് എന്‍ ഐ എ

സ്വര്‍ണക്കടത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ ഐ എ സംഘം ദുബായില്‍ എത്തിയപ്പോഴാണ് യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചതെന്നും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.കേസിലെ പ്രതികളായ ഫൈസല്‍ ഫരീദ്,റബിന്‍സ്,സിദ്ദീഖുല്‍ അക്ബര്‍,അഹമ്മദ് കുട്ടി,രതീഷ്,മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കെതിരെ ഇന്റര്‍ പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതായും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയാണ് കള്ളക്കടത്തിന്റെ പ്രധാന സംഘാടകന്‍

സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും യുഎഇയില്‍ അറസ്റ്റ് ചെയ്‌തെന്ന് എന്‍ ഐ എ
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെയും 10ാം പ്രതി റബിന്‍സിനെയും അറസ്റ്റു ചെയ്‌തെന്ന് ദുബായ് അധികൃതര്‍ അറിയിച്ചതായി എന്‍ ഐ എ അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു.സ്വര്‍ണക്കടത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ ഐ എ സംഘം ദുബായില്‍ എത്തിയപ്പോഴാണ് യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചതെന്നും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എന്‍ ഐ എ അന്വേഷണ സംഘം കൊച്ചി എന്‍ ഐ എ കോടതിയെ ഇക്കാര്യം അറിയിച്ചത്.ഇവരടക്കം ഗൂഡാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും യുഎഇ അധികൃതര്‍ അറിയിച്ചതായും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.

ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം തകര്‍ക്കുന്നതാണ് പ്രതികളുടെ നടപടിയെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കിയതായും എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.കേസിലെ പ്രതികളായ ഫൈസല്‍ ഫരീദ്,റബിന്‍സ്,സിദ്ദീഖുല്‍ അക്ബര്‍,അഹമ്മദ് കുട്ടി,രതീഷ്,മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കെതിരെ ഇന്റര്‍ പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതായും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയാണ് കള്ളക്കടത്തിന്റെ പ്രധാന സംഘാടകന്‍.ഡിപ്ലോമാറ്റിക് ബാഗിലടെ 2019 നവംബര്‍ വരെ 21 തവണ സ്വര്‍ണം കടത്തിയതായും എന്‍ ഐ എ വ്യക്തമാക്കി.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഫി റെമീസ്,റബിന്‍സ്,സെയ്ത് അലവി,ഹംസ്ത് അബ്ദു സലാം അടക്കമുള്ള പ്രതികളാണ് യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് സ്വര്‍ണകടത്തിന് പണം കണ്ടെത്തിയതെന്നും എന്‍ ഐ എ വ്യക്തമാക്കുന്നു.

സാമ്പത്തിക ഇടപാടുകള്‍ കൂടുതലും നടന്നത് വിദേശത്താണ്.സ്വര്‍ണം പിടിച്ചതിനു ശേഷമാണ് അഹമ്മദ് കുട്ടിയും രതീഷും ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് കടന്നത്.എന്‍ഐഎ അന്വേഷണത്തിനു യുഎഇയുടെ പൂര്‍ണ്ണ സഹകരണമുണ്ടെന്നും എന്‍ ഐ എ വ്യക്തമാക്കി.കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നും കേസിലെ മറ്റു പ്രതികളായ കെ ടി റമീസ്,ജലാല്‍,പി ടി അബ്ദു,റബിന്‍സ് ഹമീദ്,മുഹമ്മദ് അന്‍വര്‍, സംജു,ഹംജദ് അലി എന്നിവരടക്കമുള്ള പ്രതികള്‍ക്ക് ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണകടത്തില്‍ പങ്കുള്ളതായി വ്യക്തമായെന്നും എന്‍ ഐ ഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

88.5 കിലോ സ്വര്‍ണം ദുബായില്‍ നിന്നും കെ ടി റമീസിന്റെ സഹായത്തില്‍ കടത്തിയതായി ചോദ്യം ചെയ്യലില്‍ മുഹമ്മദ് ഷാഫി സമ്മതിച്ചെന്നും എന്‍ ഐ എ വ്യക്തമാക്കി.മുഹമ്മദ് ഷാഫിയും കെ ടി റമീസുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകര്‍. ലോക്ഡൗണ്‍ കാലയളവില്‍ പരവന്‍ തോതില്‍ സ്വര്‍ണം കടത്താന്‍ കെ ടി റമീസ് സമ്മര്‍ദം ചെലുത്തിയിരുന്നതായി കേസിലെ നാലാം പ്രതി സന്ദീപ് നായര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും എന്‍ ഐ എ വ്യക്തമാക്കി.കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it