വിവരാവകാശ നിയമ ലംഘനം: കൊച്ചി കോര്പ്പറേഷന് 25,000 രൂപ പിഴ
കൊച്ചി കോര്പ്പറേഷന് ഓഫിസിലെ വിവരാവകാശ ഓഫീസറായ എ ഹയറുന്നിസയ്ക്കാണ് സംസ്ഥാന വിവരാവകാശ കമ്മീഷന് 25,000 രൂപ പിഴ ശിക്ഷ വിധിച്ചത്
BY TMY4 Aug 2022 10:16 AM GMT
X
TMY4 Aug 2022 10:16 AM GMT
കൊച്ചി: വിവരാവകാശ അപേക്ഷയ്ക്ക് സമയബന്ധിതമായി മറുപടി നല്കുന്നതില് വീഴ്ച്ച വരുത്തിയ കൊച്ചി കോര്പ്പറേഷന് ഓഫിസിലെ വിവരാവകാശ ഓഫീസറായ എ ഹയറുന്നിസയ്ക്ക് സംസ്ഥാന വിവരാവകാശ കമ്മീഷന് 25,000 രൂപ പിഴ ശിക്ഷ വിധിച്ചു.പള്ളുരുത്തി സ്വദേശി പി എം ധനീഷിന്റെ വീടിനോട് ചേര്‍ന്ന് കോണം സ്വദേശി മുരളി എന്നയാള്‍ നടത്തിയ അനധികൃത നിര്‍മ്മാണം സംബന്ധിച്ച വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ കൃത്യമായ മറുപടി നല്കാന് വിവരാവകാശ ഓഫീസറോ അപ്പീല്‍ അധികാരിയോ തയ്യാറായില്ല. ഹിയറിംഗില്‍ വിവരാവകാശ ഓഫീസര്‍ നിയമം ലംഘിച്ചതായും , കുറ്റകരമായ അനാസ്ഥ കാട്ടിയതായും കമ്മീഷന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവരാവകാശ കമ്മീഷണര്‍ ഡോ.കെ എല്‍ വിവേകാനന്ദന് പിഴ വിധിച്ചത്. ശിക്ഷിക്കപ്പെട്ട ഹയറുന്നിസ തുക ട്രഷറിയില്‍ അടച്ചു രസീത് കമ്മീഷനില്‍ നല്‍കുകയും ചെയ്തു.
Next Story
RELATED STORIES
മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ...
29 April 2024 5:16 AM GMTമുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...
29 April 2024 5:15 AM GMTതൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
29 April 2024 5:14 AM GMTപാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
28 April 2024 12:19 PM GMTമുംബൈ ആക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി...
27 April 2024 6:20 PM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMT