Kerala

വീടിന്റെ താക്കോല്‍ പ്രീതഷാജിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം

കോടതി നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചെങ്കിലും വീടി തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് പ്രീതാ ഷാജിയുടെ ഭര്‍ത്താവ് ഷാജി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്.വസ്തു ബാങ്കില്‍ നിന്നും ലേലത്തില്‍ വാങ്ങിയ രതിഷിനു നല്‍കാന്‍ കോടതി നിര്‍ദേശിച്ച പണത്തിന്റെ ഡി.ഡി രതീഷിനു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വെച്ചു കൈപ്പറ്റി. പ്രീതാ ഷാജിക്കു വീടിന്റെ താക്കോല്‍ കൈമാറുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫിസര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

വീടിന്റെ താക്കോല്‍ പ്രീതഷാജിക്ക് കൈമാറാന്‍ ഹൈക്കോടതി  നിര്‍ദേശം
X

കൊച്ചി: പ്രീതഷാജിയുടെ വീടിന്റെ താക്കോല്‍ കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം.താക്കോല്‍ തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫിസര്‍ക്ക് നല്‍കാനാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ കോടതി നിര്‍ദേശിച്ച 43,51,362 രൂപ പ്രീതാ ഷാജി ഇവരുടെ വീട് ജപ്തി ചെയ്ത സ്വകാര്യ ബാങ്കില്‍ കെട്ടി വെച്ചിരുന്നു. ബാങ്കില്‍ നിന്നും ഇവരുടെ വസ്തു ലേലത്തിനെടുത്ത രതീഷ് എന്ന വ്യക്തിക്ക് 1,89,000 രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ പണവും പ്രീതാ ഷാജി അഭിഭാഷകന്‍ മുഖനേ കൈമാറാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം അത് സ്വീകരിച്ചിരുന്നില്ല. പണം കോടതിയില്‍ കെട്ടിവെക്കാനാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് കോടതി നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചെങ്കിലും വീടി തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി പ്രീതാ ഷാജിയുടെ ഭര്‍ത്താവ് ഷാജി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്.വസ്തു ബാങ്കില്‍ നിന്നും ലേലത്തില്‍ വാങ്ങിയ രതിഷിനു നല്‍കാന്‍ കോടതി നിര്‍ദേശിച്ച പണത്തിന്റെ ഡി.ഡി രതീഷിനു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വെച്ചു കൈപ്പറ്റി. പ്രീതാ ഷാജിക്കു വീടിന്റെ താക്കോല്‍ കൈമാറുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ വില്ലേജ് ഓഫിസര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

ബാങ്കില്‍ കെട്ടിവെയ്ക്കുന്നതിനായി കോടതി നിര്‍ദേശിച്ച 43,51,362 രൂപയും രതീഷിനു നില്‍കാന്‍ നിര്‍ദേശിച്ച 1,89,000 രൂപയും പൊതുജനങ്ങളില്‍ നിന്നാണ് പ്രീതാഷാജിയും സമരമസമിതിയും ചേര്‍ന്ന് പിരിച്ചത്.തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ പലിശയില്ലാതെയായിരുന്നു പണം സ്വീകരിച്ചത്. വീടും വസ്തുവും തിരികെ ലഭിച്ചതിനു ശേഷം ജനങ്ങളില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കാനാണ് ഇവരുടെ തീരുമാനം.

1994 ല്‍ ഭര്‍ത്താവിന്റെ സുഹൃത്തിന് സ്വകാര്യ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കുന്നതിനായിരുന്നു വീടും സ്ഥലവും പ്രീതാ ഷാജി ഈടായി നല്‍കിയത്. വായ്പ അടവ് മുടങ്ങിയതോടെ വീടും സ്ഥലവും കടക്കെണിയില്‍ പെട്ടു. തുടര്‍ന്ന് ഒരു ലക്ഷം രൂപ ജാമ്യം നിന്ന ബാധ്യതയിലേക്ക് അടയക്കുകയും ചെയ്തു.എന്നിട്ടും ബാങ്ക് ഇവരുടെ ബാക്കിയുണ്ടായിരുന്ന കോടികള്‍ വില വരുന്ന 18.5 സെന്റ് കിടപ്പാടം കേവലം 37.8 ലക്ഷം രൂപക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴി ലേലം ചെയ്തത്.തുടര്‍ന്നാണ് കിടപ്പാടം തിരികെ കിട്ടാന്‍ പ്രീതാ ഷാജിയും കുടുംബവും സമര രംഗത്തേയ്ക്കിറങ്ങിയത്. ഇവര്‍ക്ക് പിന്തുണയുമായി സര്‍ഫാസി വിരുദ്ധ സമിതി നേതാക്കളും രംഗത്തെത്തിയതോടെ പീന്നീട് പോരാട്ടത്തിന്റെ നാളുകളായിരുന്നു. നിയമപോരാട്ടത്തിനൊപ്പം വിടിനുമുന്നില്‍ ചിതയൊരുക്കിയുള്ള സമരവുമായി പ്രീത ഷാജി മുന്നോട്ടു പോയി. ഒരു ഘട്ടത്തില്‍ വീട് ഒഴിഞ്ഞ് താക്കോല്‍ വില്ലേജ് ഓഫിസറെ ഏല്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് താക്കോല്‍ വില്ലേജ് ഓഫിസര്‍ക്ക് കൈമാറി പ്രീതാ ഷാജിയും കുടുംബവും തെരിവിലേക്കിറങ്ങിയെങ്കിലും സമരവും നിയമപോരാട്ടവും തുടര്‍ന്നു. ഇതിനൊടുവിലാണ് ഹൈക്കോടതി ഏതാനു ദിവസം മുമ്പ് 43,51,362 രൂപ ബാങ്കില്‍ കെട്ടിവെച്ചാല്‍ വീടും സ്ഥലവം പ്രീതാ ഷാജിക്ക് തിരികെയെടുക്കാമെന്നും വസ്തു ലേലത്തില്‍ എടുത്ത രതീഷ് എന്ന ഹരജിക്കാരന് 1,89,000 രൂപ നല്‍കണമെന്നും ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it