Kerala

പി സി ജോര്‍ജ് യുഡിഎഫിലേയ്ക്ക്; പൂഞ്ഞാറില്‍തന്നെ മല്‍സരിക്കും

യുഡിഎഫുമായി സഹകരിക്കണമെന്നാണ് ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭിപ്രായം. ചിലര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കേരള ജനപക്ഷം പ്രവര്‍ത്തകര്‍ യുഡിഎഫ് ചിന്താഗതിയുള്ളവരാണെന്നും അവരുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പി സി ജോര്‍ജ് യുഡിഎഫിലേയ്ക്ക്; പൂഞ്ഞാറില്‍തന്നെ മല്‍സരിക്കും
X

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം യുഡിഎഫിന്റെ ഭാഗമാവാന്‍ ഒരുങ്ങുന്നു. നിലവില്‍ ജോര്‍ജും കൂട്ടരും ഒരുമുന്നണിയുടെയും ഭാഗമല്ലാതെയാണ് നില്‍ക്കുന്നത്. യുഡിഎഫുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് പി സി ജോര്‍ജ് തന്നെയാണ് വ്യക്തമാക്കിയത്. യുഡിഎഫുമായി സഹകരിക്കണമെന്നാണ് ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭിപ്രായം. ചിലര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കേരള ജനപക്ഷം പ്രവര്‍ത്തകര്‍ യുഡിഎഫ് ചിന്താഗതിയുള്ളവരാണെന്നും അവരുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍തന്നെ താന്‍ മല്‍സരിക്കും. അതാണ് ആഗ്രഹം. പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈരാറ്റുപേട്ടയിലാണ് താന്‍ ജനിച്ചുവളര്‍ന്നത്. പാലായും കാഞ്ഞിരപ്പള്ളിയും തനിക്ക് വിജയിക്കാന്‍ സാധിക്കുന്ന മണ്ഡലങ്ങളാണ്. ഇക്കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കും. യുഡിഎഫ് മുന്നണിയുമായി ഒരു മേശയ്ക്കുചുറ്റുമിരുന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവരും പറഞ്ഞു തങ്ങള്‍ എല്‍ഡിഎഫ് മുന്നണിയിലാണെന്ന്. എന്നാല്‍, അവസാന നിമിഷം എല്‍ഡിഎഫിലുമില്ല യുഡിഎഫിലും എന്‍ഡിഎയിലും ഇല്ല എന്ന സ്ഥിതിയായി. ഇതോടെയാണ് താന്‍ സ്വതന്ത്രനായി മല്‍സരിച്ചത്. തനിക്കെതിരേ മല്‍സരിച്ച പലര്‍ക്കും കെട്ടിവച്ച കാശ് പോലും ലഭിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ ഇതിനോടകം പാര്‍ട്ടി തീരുമാനിച്ചിരുന്നു. യുഡിഎഫുമായി സഹകരിക്കുന്നതോടെ ചില സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ പാര്‍ട്ടി തയ്യാറാവുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it