- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലാ ഉപതിരഞ്ഞെടുപ്പ്: നാളെ യുഡിഎഫ് യോഗം; എൽഡിഎഫ് യോഗം ബുധനാഴ്ച
എൽഡിഎഫ് സ്ഥാനാർഥിയായി മാണി സി കാപ്പനെ എൻസിപി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ കേരള കോൺഗ്രസ് സ്ഥാനാർഥി കാര്യത്തിൽ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിഷ ജോസ് കെ മാണിയോ അല്ലെങ്കിൽ ജോസ് കെ മാണി യോ യുഡിഎഫ് സ്ഥാനാർഥിയായേക്കും.
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർഥി നിർണയവും മുന്നൊരുക്കങ്ങളും ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം നാളെ ചേരും. ബുധനാഴ്ചയാണ് എൽഡിഎഫ് യോഗം. ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ.
ഇതിനോടകം എൽഡിഎഫ് സ്ഥാനാർഥിയായി മാണി സി കാപ്പനെ എൻസിപി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ കേരള കോൺഗ്രസ് സ്ഥാനാർഥി കാര്യത്തിൽ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല. കേരളാ കോൺഗ്രസ് എമ്മിലെ അധികാര തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ നാളത്തെ യോഗത്തിലെ തീരുമാനപ്രകാരമാവും സ്ഥാനാർഥി പ്രഖ്യാപനം. കേരള കോൺഗ്രസ്-എം നേതാക്കളായ പി ജെ ജോസഫും ജോസ് കെ മാണിയും നാളത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന. ജോസ് കെ മാണി, ഇ ജെ അഗസ്തി എന്നിവരുടെ പേരും ഉയർന്നു വന്നിട്ടുണ്ട്. 1965 മുതൽ പാലാ മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് കെ എം മാണിയാണെന്നും അതിനാൽ മണ്ഡലത്തിലെ സ്ഥാനാർഥി മാണി ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്യണമെന്നുമാണ് ജോസ് കെ മാണിയുടെ നിലപാട്.
പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി യുഡിഎഫ് ആരെ നിർത്തിയാലും പിന്തുണയ്ക്കുമെന്നു പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. മാണിയുടെ സീറ്റിൽ കേരള കോൺഗ്രസിലെ ഭിന്നത ബാധിക്കരുതെന്ന് യുഡിഎഫ് നേതൃത്വം ഇരുപക്ഷത്തെയും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജോസഫ് എതിർപ്പുമായി രംഗത്തുവരില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.
ഇതിനിടെ ബിജെപി തന്നെ പാലായിൽ മത്സരിക്കുമെന്നാണ് എൻഡിഎയിലെ ഇപ്പോഴത്തെ തീരുമാനം. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ ഹരി സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന.
കെ എം മാണി അന്തരിച്ച ഒഴിവിലേക്കാണ് പാലായിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിന്റെ എക്കാലത്തേയും സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നാണ് പാല. എന്നാല്‍ കേരള കോണ്‍ഗ്രസ് എം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ യുഡിഎഫിന് വലിയ വെല്ലുവിളിയാണ് ഈ ഉപതെരഞ്ഞെടുപ്പ്. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും രണ്ട് തട്ടില്‍ നില്‍ക്കുന്നതാണ് കാരണം.
കേരള കോണ്‍ഗ്രസിലെ ഭിന്നിപ്പ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടും. അതിന്റെ തുടക്കമാവും പാലായിൽ ഉണ്ടാവുകയെന്നും മുലപ്പള്ളി വ്യക്തമാക്കി. പാർലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ വിജയം ആവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
കേരളകോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പാലായില്‍ ബാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹനാനും വ്യക്തമാക്കി. യുഡിഎഫ് വിജയിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ കേരള കോണ്‍ഗ്രസുകാര്‍ക്കും അറിയാം. സ്ഥാനാര്‍ഥി ആരെന്നകാര്യം കേരളകോണ്‍ഗ്രസ് തീരുമാനിക്കുമെന്നും ബെന്നിബഹന്നാന് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ച നേരിട്ട എല്‍ഡിഎഫിനെ സംബന്ധിച്ചും പാലാ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. മാണി സി കാപ്പൻ മൽസരിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പാലായില്‍ എന്‍സിപിയുടെ സീറ്റ് സിപിഎം ഏറ്റെടുത്തേക്കില്ല. അതേസമയം, പാലയില്‍ മാത്രം ഇപ്പോള്‍ റെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മഞ്ചേശ്വരത്താണ് ആദ്യം തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പാലയില്‍ ആര് മത്സരിക്കണമെന്നകാര്യം എല്‍ഡിഎഫ് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















