Kerala

കൊട്ടിയൂര്‍ പീഡനം; ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറെന്ന് പ്രതി റോബിന്‍ ഹൈക്കോടതിയില്‍

കണ്ണൂരിലെ പ്രത്യേക പോക്സോ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ചിട്ടുള്ള അപ്പീലിലാണ് പുതിയ ഹരജി സമര്‍പ്പിച്ചത്. ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും രണ്ടു മാസത്തേക്ക് ജാമ്യം അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട.് എന്നാല്‍ റോബിന്റ ആവശ്യംഅനുവദിക്കാനാവില്ലെന്നു പ്രോസിക്യുഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള റോബിന്റെ നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണന്നാണ് സര്‍ക്കാര്‍ നിലപാട്

കൊട്ടിയൂര്‍ പീഡനം; ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറെന്ന് പ്രതി റോബിന്‍ ഹൈക്കോടതിയില്‍
X

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി റോബിന്‍ വടക്കുംചേരി ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കണ്ണൂരിലെ പ്രത്യേക പോക്സോ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ചിട്ടുള്ള അപ്പീലിലാണ് പുതിയ ഹരജി സമര്‍പ്പിച്ചത്. ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും രണ്ടു മാസത്തേക്ക് ജാമ്യം അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട.് എന്നാല്‍ റോബിന്റ ആവശ്യംഅനുവദിക്കാനാവില്ലെന്നു പ്രോസിക്യുഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള റോബിന്റെ നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണന്നാണ് സര്‍ക്കാര്‍ നിലപാട്. മൂന്നു വയസു കഴിഞ്ഞ കുഞ്ഞിനെ മാതാവായ പെണ്‍കുട്ടി ഇതുവരെ കാണാന്‍ ശ്രമിച്ചിട്ടില്ലന്നും ഇപ്പോള്‍ നാട്ടിലുള്ള പെണ്‍കുട്ടി വിവാഹത്തെക്കുറിച്ച് അറിവില്ലന്നാണ് പറഞ്ഞിട്ടുള്ളതെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്നും ശിക്ഷ പരമാവധി കുറയ്ക്കണമെന്നുമാണ് റോബിന്റെ ആവശ്യം.പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന് സഭാ അധികാരികളുടെ അനുമതിയുണ്ടന്നും റോബിന്‍ പറയുന്നു. ഹരജി കൂടുതല്‍ വാദത്തിനായി കോടതി ഈ മാസം 24 നു പരിഗണിക്കാനായി മാറ്റി.പെണ്‍കുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്ന് റോബിന്‍ വിചാരണക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കുറ്റം ബലാല്‍സംഗമാണെന്ന് കണ്ടെത്തിയാണ് വിചാരണ കോടതി റോബിന് 20 വര്‍ഷം തടവു വിധിച്ചത്.മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിന്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയില്‍ വൈദികനായിരുന്ന കാലത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് .2019 ഫെബ്രുവരിയിലാണ് റോബിനെ കോടതി ശിക്ഷിച്ചത്. പിന്നാലെ റോബിന്‍ വടക്കുംചേരിയെ മാര്‍പാപ്പ പ്രത്യേക അധികാരം ഉപയോഗിച്ച് വൈദികവൃത്തിയില്‍ നിന്നുമാറ്റിയിരുന്നു

Next Story

RELATED STORIES

Share it