- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കീം പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർഥിയുടെ രക്ഷിതാവിനും കൊവിഡ്; തലസ്ഥാനത്ത് ആശങ്കയേറുന്നു
ട്രിപ്പിൾ ലോക്ക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വൻ വിവാദമായിരുന്നു. നേരത്തെ പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം: തലസ്ഥാനത്ത് കോട്ടൺഹിൽ സ്കൂളിൽ കീം പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർഥിക്ക് കൂട്ടുവന്ന രക്ഷിതാവിന് കൊവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. പരീക്ഷ കഴിയും വരെ ഇയാൾ സ്‌കൂൾ പരിസരത്ത് ഉണ്ടായിരുന്നു. ഇതോടെ പരീക്ഷയ്ക്കായി തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ എത്തിയ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം. ട്രിപ്പിൾ ലോക്ക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വൻ വിവാദമായിരുന്നു.
നേരത്തെ പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരകുളം സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണർ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാർഥികളെ മുഴുവൻ നിരീക്ഷണത്തിലാക്കും.
പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂൾ, കോട്ടൺഹിൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് കീം പ്രവേശന പരീക്ഷ കഴിഞ്ഞ് സാമൂഹിക അകലം പാലിക്കാതെ വിദ്യാർഥികൾ പുറത്തേക്ക് വരികയും പുറത്ത് മാതാപിതാക്കൾ കൂട്ടും കൂടി നിൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ കണ്ടാലറിയുന്ന 600 പേർക്കെതിരെ കേസെടുത്തിരുന്നു.
മെഡിക്കൽ കോളജ്, മ്യൂസിയം പോലിസ് സ്റ്റേഷനുകളിലായി കണ്ടാലറിയുന്ന 300 വീതം പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷ നടത്തിയതെന്നായിരുന്നു സർക്കാർ വാദം. തിരുവനന്തപുരം ജില്ലയിൽ ഇതുവരെ 2,326 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 93 ശതമാനത്തിനും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 182 പേരിൽ 170 ആളുകൾക്കും സമ്പർക്കത്തിലൂടെയായിരുന്നു രോഗബാധ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















