ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് സൂചന
9 മണിക്കൂറിനുശേഷം ശേഖരിച്ച രക്തസാംപിള്‍ കെമിക്കല്‍ എക്സാമിനേഷന് ലാബിലാണ് പരിശോധനയ്ക്ക് അയച്ചത്. പ്രാഥമികമായി ലാബ് അധികൃതര്‍ പോലിസിന് നല്കി വിവരത്തിലാണ് രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണു സൂചന. 9 മണിക്കൂറിനുശേഷം ശേഖരിച്ച രക്തസാംപിള്‍ കെമിക്കല്‍ എക്സാമിനേഷന് ലാബിലാണ് പരിശോധനയ്ക്ക് അയച്ചത്. പ്രാഥമികമായി ലാബ് അധികൃതര്‍ പോലിസിന് നല്കി വിവരത്തിലാണ് രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക രക്തപരിശോധനാ റിപോര്‍ട്ട് തിങ്കളാഴ്ച കൈമാറും. ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നോ എന്നു തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് രക്തസാംപിള്‍ പരിശോധനയ്ക്കെടുത്തത്. അപകടം നടന്ന സമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും ശ്രീറാമാണ് കാറോടിച്ചതെന്നും സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.
ശ്രീറാമിടൊപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസും ഇക്കാര്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍, അപകടത്തിനുശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്റെ രക്തം പരിശോധനയ്ക്ക് ശേഖരിച്ചിരുന്നില്ല. അതേസമയം, ആശുപത്രിയിലെത്തിച്ചപ്പോള്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടിയ ശ്രീറാം, രക്തം പരിശോധനക്കെടുക്കാന് വിസമ്മതിച്ചെന്നാണ് പോലിസ് പറഞ്ഞിരുന്നത്. പിന്നീട് ഉച്ചയോടെയായിരുന്നു രക്തം പരിശോധനയ്ക്കെടുത്തതും ലാബിലേക്ക് അയച്ചതും. മദ്യലഹരിയില്‍ വാഹനമോടിച്ചതിന്റെ പേരിലാണ് ശ്രീറാമിനെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തിയിരുന്നത്. എന്നാല്‍, രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന പരിശോധനാഫലം പുറത്തുവരുന്നതോടുകൂടി ശ്രീറാമിനെതിരേ ചുമത്തിയ വകുപ്പുകള്‍ ദുര്ബലമാവുമോയെന്ന ആശങ്കയാണുയര്‍ന്നിരിക്കുന്നത്.
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT