Kerala

സ്വപ്‌നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്: അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ഇക്കാര്യത്തില്‍ ഇതുവരെ അന്വേഷണ ഉത്തരവ് ഇറങ്ങിയിട്ടില്ല. മുന്‍പും സംസ്ഥാനത്ത് സര്‍വകലാശാലകളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്വപ്‌നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്: അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. മറ്റു കാര്യങ്ങളില്‍ അന്വേഷണം നടത്തുന്നുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്വേഷണ ഉത്തരവ് ഇറങ്ങിയിട്ടില്ല. മുന്‍പും സംസ്ഥാനത്ത് സര്‍വകലാശാലകളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വലിയ മാഫിയ സംഘങ്ങളാണ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പിന്നിലെന്നാണ് വിവരം.

അതേസമയം, സ്വപ്ന സുരേഷ് വ്യാജ ഡിഗ്രികള്‍ ഉള്‍പ്പെടെ സമ്പാദിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. അഡ്വക്കേറ്റ് എം പ്രദീപാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. വ്യാജ ഡിഗ്രിയും വെബ്സൈറ്റുകളും നിര്‍മിച്ച് സര്‍ക്കാരിനെ വഞ്ചിച്ചുവെന്നും പ്രതിയുടെ പ്രവര്‍ത്തി നിമിത്തം സര്‍ക്കാരിന് ധനനഷ്ടം ഉണ്ടായി എന്നുമാണ് പരാതി. സ്വപ്ന സുരേഷിന്റെ വ്യാജസര്‍ട്ടിഫിക്കറ്റില്‍ പരാതി കിട്ടിയാല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് നേരത്തെ സ്വപ്നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് സ്വപ്ന ഉന്നത ജോലികള്‍ നേടിയത് എന്ന് വ്യക്തമായിട്ടും പരിശോധിക്കുമെന്ന് പറയുന്നതല്ലാതെ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എയര്‍ ഇന്ത്യാ സാറ്റ്സില്‍ ജോലി നേടുന്നതിനായാണ് സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ സര്‍വകലാശാലയുടേത് എന്ന പേരില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ബികോം ബിരുദദാരിയെന്ന് കാണിക്കാനായിരുന്നു സര്‍ട്ടിഫിക്കറ്റ്. പക്ഷെ സാങ്കേതിക സര്‍വകലാശാലയായ ഇവിടെ ബികോം കോഴ്സ് പോലുമില്ല. സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളത് നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Next Story

RELATED STORIES

Share it