Kerala

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന്; ടാറ്റു കലാകാരന്‍ സുജീഷിനെയുമായി പോലിസ് തെളിവെടുപ്പ് നടത്തി

ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി പറഞ്ഞു.നിലവില്‍ ആറു പരാതികളാണ് ലഭിച്ചിരിക്കുന്നത്.ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ചേരാനെല്ലൂരിലെ ടാറ്റൂ സ്റ്റുഡിയോയിലാണ് ഇയാളെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തിയത്.

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന്; ടാറ്റു കലാകാരന്‍ സുജീഷിനെയുമായി പോലിസ് തെളിവെടുപ്പ് നടത്തി
X

കൊച്ചി: ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്നലെ പിടിയിലായ ടാറ്റു കലാകാരന്‍ സുജീഷിനെയുമായി പോലിസ് തെളിവെടുപ്പ് നടത്തി. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി പറഞ്ഞു.ചേരാനെല്ലൂരിലെ ടാറ്റൂ സ്റ്റുഡിയോയിലാണ് ഇയാളെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തിയത്.യുവതി പരാതിയുമായി രംഗത്തെത്തിയതോടെ ഒളിവില്‍ പോയ സുജീഷ് ഇന്നലെ രാത്രിയോടെയാണ് പിടിയിലായത്.തുടര്‍ന്ന് പോലിസ് ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു.സാമൂഹ്യമാധ്യമത്തിലൂടെയാണ് ആദ്യം ഇയാള്‍ക്കെതിരെ യുവതി വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പോലിസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇന്നലെ പിടിയിലായത്.

ടാറ്റു കലാകാരന്‍ സുജീഷിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ നടന്നു വരികയാണ്.കുറ്റം ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ പ്രാഥമികമായി നടത്തിയ ചോദ്യം ചെയ്യലില്‍ പറയുന്നത്. എന്നാല്‍ ഇയാള്‍ കുറ്റം ചെയ്തുവെന്നാണ് പോലിസിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്.നിലവില്‍ ആറു പരാതികളാണ് ലഭിച്ചിരിക്കുന്നത്.ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.വേറെ പരാതികള്‍ വന്നിട്ടില്ല. പരാതി വന്നാല്‍ അതിലും നടപടിയെടുക്കുമെന്നും ഡിസിപി പറഞ്ഞു.

Next Story

RELATED STORIES

Share it