Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; പ്രതി പിടിയില്‍

ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടില്‍ വീട്ടില്‍ ജോയി (53) ആണ് എറണാകുളം റൂറല്‍ ജില്ലാ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എയര്‍പോര്‍ട്ടില്‍ വിവിധ തസ്തികളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതെന്ന് പോലിസ് പറഞ്ഞു

നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; പ്രതി പിടിയില്‍
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടില്‍ വീട്ടില്‍ ജോയി (53) ആണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച്അറസ്റ്റ് ചെയ്തത്. എയര്‍പോര്‍ട്ടില്‍ വിവിധ തസ്തികളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതെന്ന് പോലിസ് പറഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശി അരുണ്‍ കുമാറിന് ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് ജോലി വാഗ്ദാനം ചെയ്തത്. അഞ്ച് ലക്ഷം രൂപ വാങ്ങിയ ശേഷം അരുണ്‍ കുമാറിന് വ്യാജ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ നല്‍കി. എയര്‍പോര്‍ട്ട് അധികൃതരുമായി ഇദ്ദേഹം ബന്ധപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് അധികൃതര്‍ പരാതിനല്‍കുകയായിരുന്നു.

എസ്പിയുടെ നേതൃത്വത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. സമാനമായ തട്ടിപ്പില്‍ ജോയിക്കെതിരെ നെടുമ്പാശേരി, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലായി എട്ട് കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. എയര്‍പോര്‍ട്ടില്‍ വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഉദ്യോഗാര്‍ഥികളെ സമീപിക്കുന്നത്. സ്വകാര്യ ഹെല്‍ത്ത് പ്രൊഡക്ട്‌സിന്റെ നെറ്റ് വര്‍ക്ക് സെയില്‍സിലാണ് ജോയി ജോലിചെയ്യുന്നത്. ഇതിന്റെ മറവിലാണ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതും, തട്ടിപ്പ് നടത്തുന്നതും. ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂവിന് എന്നും പറഞ്ഞ് പല പ്രാവശ്യം എയര്‍പോര്‍ട്ടിലേക്ക് വിളിച്ചു വരുത്തുകയും ഓരോ കാരണം ചൂണ്ടിക്കാട്ടി ഇന്റര്‍വ്യൂ മാറ്റി വച്ചെന്ന് പറഞ്ഞ് ഒഴിവാക്കി വിടുകയുമാണ് പതിവ്.

എയര്‍ പോര്‍ട്ടിന്റെ വ്യാജ ലറ്റര്‍ പാഡ് തയ്യാറാക്കി അതിലാണ് നിയമന ഉത്തരവ് നല്‍കുന്നത്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണെന്നാണ് സൂചന. ജില്ലാ െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി വി രാജീവ്, എസ്‌ഐമാരായ എന്‍ സാബു, പി സി പ്രസാദ്, എഎസ്‌ഐ ഗോപകുമാര്‍, എസ്‌സിപിഒ മാരായ കെ എച്ച് മുഹമ്മദാലി, ജോയി ചെറിയാന്‍, ശരത്കുമാര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ നിയമനം നടത്തുന്നത് അധികൃതര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയാണെന്നും ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എസ്പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it