Kerala

ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിച്ച കേസ് : രണ്ടു പേര്‍ കൂടി പോലിസ് പിടിയില്‍

വയലാര്‍ നാമക്കാട്ട് വീട്ടില്‍ അര്‍ജുന്‍ പ്രദീപ് (24), കഞ്ഞിക്കുഴി എസ്എന്‍ പുരം കളത്തില്‍ വീട്ടില്‍ സജിത് കുമാര്‍ (കിട്ടു 32)എന്നിവരെയാണ് ഊന്നുകല്‍ പോലിസ് പിടികൂടിയത്

ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിച്ച കേസ് : രണ്ടു പേര്‍ കൂടി പോലിസ് പിടിയില്‍
X

കൊച്ചി: ഊന്നുകല്‍ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും, ഫോറസ്റ്റ് വാച്ചറെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. വയലാര്‍ നാമക്കാട്ട് വീട്ടില്‍ അര്‍ജുന്‍ പ്രദീപ് (24), കഞ്ഞിക്കുഴി എസ്എന്‍ പുരം കളത്തില്‍ വീട്ടില്‍ സജിത് കുമാര്‍ (കിട്ടു 32)എന്നിവരെയാണ് ഊന്നുകല്‍ പോലിസ് പിടികൂടിയത്. പനക്കുഴി പാലത്തിന് സമീപം മദ്യപിച്ച് വഴിയില്‍ മാര്‍ഗ്ഗ തടസം ഉണ്ടാക്കി നില്‍ക്കുകയായിരുന്ന സംഘം കാറില്‍ പോവുകയായിരുന്ന ദമ്പതികളെ കാറില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ ഭര്‍ത്താവ് ജിനോയ്ക്ക് സാരമായി പരിക്കേറ്റു. ഭാര്യയേയും കത്തി കാണിച്ച് ഭീഷണി പെടുത്തി മര്‍ദ്ദിച്ചു. തുടര്‍ന്ന് അമിത വേഗതയില്‍ തിരിച്ചു പോയി. പോകുന്ന വഴി ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റ് അടച്ചിരിക്കുയായിരുന്നു. സംഘം വാച്ചറുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണി പെടുത്തി ചെക്ക്‌പോസ്റ്റ് ബാറിന്റെ കെട്ടഴിച്ച് വിടുവിച്ചു. അവിടെയുണ്ടായിരുന്ന രണ്ടു പേരെയും തള്ളിയിട്ട് വാഹനവുമായി കടന്നുകളഞ്ഞുവെന്നും പോലിസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപികരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് രണ്ട് പ്രതികള്‍ കൂടി പിടിയിലാകുന്നത്. നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍മാരായ കെ ജി ഋഷികേശന്‍ നായര്‍, നോബിള്‍ മാനുവല്‍, എസ്‌ഐമാരായ കെ ആര്‍ ശരത്ചന്ദ്രകുമാര്‍, ഷാജു ഫിലിപ്പ്, രാജേഷ് എഎസ്‌ഐമാരായ എം എം ബഷീര്‍, ഇബ്രാഹിം, മനാഫ്, സലിം എസ്‌സിപിഒ മാരായ കെ എസ് ഷനില്‍, രജേഷ്, നിയാസുദീന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

Next Story

RELATED STORIES

Share it