Kerala

എട്ടുകാലുകളുമായി ജനിച്ച പശുക്കിടാവ് ചത്തു

പിറന്ന ഉടനെ പശുക്കിടാവ് ചത്തെങ്കിലും തള്ളപ്പശു സുരക്ഷിതയാണ്. പോളീമീലിയ എന്ന ജനിതക വൈകല്യം പശുക്കളില്‍ അപൂര്‍വ്വമായാണ് കാണുന്നതെന്ന് വെറ്റിനറി ഡോക്ടര്‍ വിഷ്ണു പറഞ്ഞു.

എട്ടുകാലുകളുമായി ജനിച്ച പശുക്കിടാവ് ചത്തു
X

ഇടുക്കി: എട്ടുകാലുകളുമായി ജനിച്ച പശുക്കിടാവ് ചത്തു. കിടാവിനെ നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓപ്പറേഷനിലൂടെ പുറത്തെടുക്കുകയായിരുന്നു.

നെടുങ്കണ്ടം സ്വദേശിയായ ക്ഷീര കര്‍ഷകന്‍ മുഞ്ചനാട്ട് ജോണിന്റെ വീട്ടിലാണ് എട്ട് കാലുകളുമായി പശുക്കിടാവ് പിറന്നത്. നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോ. നിജിന്‍, ഡോ. വിഷ്ണു അറ്റന്‍ഡര്‍ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷനിലൂടെ പശുകിടാവിനെ പുറത്തെടുത്തത്. പിറന്ന ഉടനെ പശുക്കിടാവ് ചത്തെങ്കിലും തള്ളപ്പശു സുരക്ഷിതയാണ്. പോളീമീലിയ എന്ന ജനിതക വൈകല്യം പശുക്കളില്‍ അപൂര്‍വ്വമായാണ് കാണുന്നതെന്ന് വെറ്റിനറി ഡോക്ടര്‍ വിഷ്ണു പറഞ്ഞു.

32 വര്‍ഷമായി കാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകനാണ് മുഞ്ചനാട്ട് ജോണ്‍. ഇത്തവണ പശുവിന്റെ വയറ് സാധാരണയില്‍ വലുതായാണ് കാണപ്പെട്ടത്. മറ്റ് അസ്വസ്ഥതകള്‍ ഒന്നും കാണിച്ചിരുന്നില്ല. ഇരട്ട കിടാങ്ങളായിരിക്കുമെന്നാണ് വിചാരിച്ചിരുന്നതെന്ന് കര്‍ഷകന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it