Kerala

പോലിസുകാരന് കോവിഡ്;കളമശേരി പോലിസ് സ്‌റ്റേഷനിലെ 59 പോലിസുകാരെ ക്വാറന്റൈനിലാക്കിയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

കൊവിഡ് കെയര്‍ സെന്ററുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററുകളിലും നിരീക്ഷണത്തിന് ചുമതലയുള്ള എല്ലാ പോലിസുകാര്‍ക്കും സുരക്ഷാ ഷീല്‍ഡുകള്‍ നല്‍കും. ചെറിയ രോഗലക്ഷണങ്ങള്‍ പോലുമുള്ള പോലീസുകാര്‍ ടെലിമെഡിസിന്‍ സംവിധാനം വഴി വൈദ്യ സഹായം സ്വീകരിക്കണം.ക്വാറന്റൈന്‍ സംവിധാനമൊരുക്കാത്ത എല്ലാ പഞ്ചായത്തുകളിലും അടിയന്തരമായി ക്വാറന്റൈന്‍ സംവിധാനമൊരുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ക്രമീകരണങ്ങള്‍ നിയന്ത്രിക്കാനായി എല്ലാ പഞ്ചായത്തുകളിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കും

പോലിസുകാരന് കോവിഡ്;കളമശേരി പോലിസ് സ്‌റ്റേഷനിലെ 59 പോലിസുകാരെ ക്വാറന്റൈനിലാക്കിയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
X

കൊച്ചി: കളമശ്ശേരി പോലിസ് സ്റ്റേഷനിലെ പോലിസുകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും ക്വാറന്റൈനിലാക്കിയതായി മന്ത്രി വി എസ് സുനില്‍കുമാര്‍.പോലിസ് സ്റ്റേഷന്‍ അണു നശീകരണം നടത്തുകയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി പുതിയ പോലിസുകാരെ നിയോഗിക്കുകയും ചെയ്തു. കൊവിഡ് സ്ഥിരീകരിച്ച പോലിസുകാരന്‍ ഇടപെട്ട ആളുകളെ കണ്ടെത്തി നിരീക്ഷണം നിര്‍ദേശിച്ചിട്ടുണ്ട്. 59 പോലിസുകാരാണ് ഇത്തരത്തില്‍ നിരീക്ഷണത്തില്‍ പോയിട്ടുള്ളത്. പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആളുകളുടെ പരിശോധന ഉടനടി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് കെയര്‍ സെന്ററുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററുകളിലും നിരീക്ഷണത്തിന് ചുമതലയുള്ള എല്ലാ പോലിസുകാര്‍ക്കും സുരക്ഷാ ഷീല്‍ഡുകള്‍ നല്‍കും. ചെറിയ രോഗലക്ഷണങ്ങള്‍ പോലുമുള്ള പോലീസുകാര്‍ ടെലിമെഡിസിന്‍ സംവിധാനം വഴി വൈദ്യ സഹായം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ക്വാറന്റൈന്‍ സംവിധാനമൊരുക്കാത്ത എല്ലാ പഞ്ചായത്തുകളിലും അടിയന്തരമായി ക്വാറന്റൈന്‍ സംവിധാനമൊരുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ക്രമീകരണങ്ങള്‍ നിയന്ത്രിക്കാനായി എല്ലാ പഞ്ചായത്തുകളിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്റര്‍ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് എല്ലാ തരത്തിലുമുള്ള ചികില്‍സ നല്‍കാന്‍ എറണാകുളം മെഡിക്കല്‍ കോളജിന് പുറമെ പിവിഎസ് ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനമറിയാനായി 480 പേരില്‍ ആന്റിബോഡി പരിശോധന പൂര്‍ത്തിയാക്കി. ഇതില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മൂന്നു പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ സമൂഹ വ്യാപനം നിലവില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. മുനമ്പം തുറമുഖത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മല്‍സ്യ ബന്ധനത്തിനായി ആളുകള്‍ എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാനായി ആരോഗ്യ വകുപ്പിന്റെയും ഫിഷറീസിന്റെയും പോലിസിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it