Kerala

കൊവിഡ് ബാധിച്ച് സഭാ വിശ്വാസി മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നല്‍കി ഓര്‍ത്തഡോക്‌സ് സഭ

സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനരഹിത ഭയവും മനുഷ്യത്വരഹിതമായ പെരുമാറ്റവും സഭാവിശ്വാസികളില്‍നിന്ന് ഉണ്ടാവരുത്.

കൊവിഡ് ബാധിച്ച് സഭാ വിശ്വാസി മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നല്‍കി ഓര്‍ത്തഡോക്‌സ് സഭ
X

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് സഭാ വിശ്വാസി മരിച്ചാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അനുമതി നല്‍കി. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പള്ളികള്‍ക്ക് കൈമാറി.

സര്‍ക്കുലറില്‍ പറയുന്നത് ഇപ്രകാരമാണ്:

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളില്‍ ആരെങ്കിലും കൊവിഡ് 19 പകര്‍ച്ചവ്യാധി മൂലം മരണപ്പെട്ടാല്‍ അതത് രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന കൊവിഡ് ശവസംസ്‌കാര പ്രോട്ടോക്കോള്‍ പ്രകാരം എല്ലാ ബഹുമാനാദരവുകളോടും കൂടെ സംസ്‌കാരശുശ്രൂഷകള്‍ നിര്‍വഹിക്കണം.

മരണപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുന്ന നിലയിലും സമൂഹത്തിന് ബുദ്ധിമുട്ടുകളുണ്ടാവാത്ത വിധത്തിലും സഭയുടെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ക്രമീകൃതമായി മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ ഇടവകചുമതലക്കാരുടെ സഹകരണത്തോടെ നിര്‍വഹിക്കേണ്ടതാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതശരീരം സംസ്‌കരിക്കുന്നതിനുള്ള സ്ഥലപരിമിതിയോ മറ്റ് എന്തെങ്കിലും തടസ്സങ്ങളോ ഉണ്ടെങ്കില്‍ മൃതദേഹം ദഹിപ്പിക്കാവുന്നതും ശുശ്രൂഷകളള്‍ പൂര്‍ത്തിയാക്കി ഭൗതികശേഷിപ്പ് ഖബറില്‍ അടക്കം ചെയ്യാവുന്നതുമാണ്.

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരും അനാരോഗ്യമുള്ളവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനരഹിത ഭയവും മനുഷ്യത്വരഹിതമായ പെരുമാറ്റവും സഭാവിശ്വാസികളില്‍നിന്ന് ഉണ്ടാവരുത്. കൊവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് അതത് പ്രദേശങ്ങളില്‍ ആവശ്യമായി വരുന്ന പ്രത്യേക ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്താമാരുടെ അനുമതിയോടെ ഇടവകകള്‍ക്ക് നടപ്പാക്കാവുന്നതാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it