Kerala

ജന്മനാടിന്റെ സുരക്ഷയില്‍ ഷാഹിന പെണ്‍കുഞ്ഞിന് ജന്മം നല്‍കി

കൊല്ലം സ്വദേശിനി ഷാഹിനയാണ് ഇന്നലെ ദമാം-കൊച്ചി വിമാനത്തില്‍ എത്തി മണിക്കുറുകള്‍ക്കെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.വിമാനമിറങ്ങിയ സമയത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് ഷാഹിനയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതു മൂലം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്

ജന്മനാടിന്റെ സുരക്ഷയില്‍ ഷാഹിന പെണ്‍കുഞ്ഞിന് ജന്മം നല്‍കി
X

കൊച്ചി: സൗദി അറേബ്യയില്‍ നിന്നുമെത്തി യുവതി മണിക്കുറുകള്‍ക്കകം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കൊല്ലം സ്വദേശിനി ഷാഹിനയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ തിരിച്ചെത്തിക്കുന്നദൗത്യത്തിന്റെ ഭാഗമായാണ് ഷാഹിനയെ ജന്മനാട്ടിലെത്തിച്ചത്. ഇന്നലെ നെടുമ്പാശ്ശേരിയിലെത്തിയ ദമാം- കൊച്ചി വിമാനത്തിലാണ് ഷാഹിനെ വന്നത്.പൂര്‍ണ്ണ ഗര്‍ഭിണിയായ ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസുള്ള മക്കളുമുണ്ടായിരുന്നു. ഭര്‍ത്താവ് അഹമ്മദ് കബീര്‍ സൗദി അറേബ്യയില്‍ നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുകയാണ്.

വിമാനമിറങ്ങിയ സമയത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് ഷാഹിനയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതു മൂലം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്. തുടര്‍ന്ന് കളമശ്ശേരിയിലെ ഗൈനക്കോളജി മേധാവി ഡോ. രാധയുടെ നേതൃത്വത്തില്‍ ഡോ.അഞ്ജു വിശ്വനാഥ്, ഡോ.അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഷാഹിനെയെ ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തു. കുട്ടിയെയും അമ്മയെയും കൊവിഡ് പരിശോധനയും നടത്തി. എല്ലാവരും നെഗറ്റീവ് ആണ്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്തെത്തിച്ച് പ്രസവിച്ച രണ്ടാമത്തെ യുവതിയാണ് ഷാഹിന.കഴിഞ്ഞ ദിവസം നേവി കപ്പലില്‍ മാലിദ്വീപില്‍ നിന്നുമെത്തിയ തിരുവല്ല സ്വദേശിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. വിദേശത്തു നിന്നും കൊണ്ടുവരുന്നവരില്‍ ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it