Kerala

കൊവിഡിന് എച്ച് ഐ വിക്കുള്ള മരുന്ന് ഫലം കാണുന്നു; കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ പരിശോധനാ ഫലം നെഗറ്റീവ്

എച്ച്‌ഐവി ചികില്‍സയില്‍ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നല്‍കിയത്. മരുന്ന് നല്‍കി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ തന്നെ ഫലം നെഗറ്റീവായി. മാര്‍ച്ച് 23 ന് ലഭിച്ച സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

കൊവിഡിന് എച്ച് ഐ വിക്കുള്ള മരുന്ന് ഫലം കാണുന്നു; കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ പരിശോധനാ ഫലം നെഗറ്റീവ്
X

കൊച്ചി: കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ ആന്റി വൈറല്‍ മരുന്ന് ചികില്‍സയ്ക്ക് വിധേയനായ ബ്രിട്ടീഷ് പൗരന്റെ പരിശോധനാഫലം നെഗറ്റീവ്.എച്ച്‌ഐവി ചികില്‍സയില്‍ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നല്‍കിയത്. മരുന്ന് നല്‍കി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ തന്നെ ഫലം നെഗറ്റീവായി. മാര്‍ച്ച് 23 ന് ലഭിച്ച സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

കൊവിഡ്-19 രോഗ ബാധ സംശയത്തെ തുടര്‍ന്ന്് മൂന്നാറില്‍ ക്വാറന്റൈനിലായിരുന്നു.തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പരിശോധന ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി.ഇതിനിടയില്‍ ഇദ്ദേഹം മൂന്നാറില്‍ നിന്നും ആരോഗ്യവകുപ്പിന്റെ അനുവാദമില്ലാതെ നെടുമ്പാശേരിയിലെത്തി ദുബായിലേക്ക് കടക്കുന്നതിനായി വിമാനത്തില്‍ കയറിയതിനു ശേഷമാണ് ഇദ്ദേഹത്തെ രോഗ്യ വകുപ്പ് കണ്ടെത്തി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സംഘത്തിലെ മറ്റ് 6 പേര്‍ക്കു കൂടി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.ഇപ്പോള്‍ പരിശോധനാ ഫലം നെഗറ്റീവായ ബ്രിട്ടീഷ് പൗരന് ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.

തുടര്‍ന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് മുന്‍കൈ എടുത്ത് മരുന്ന് ലഭ്യമാക്കി. രോഗിയുടെ അനുമതിയും ലഭിച്ചു. തുടര്‍ന്ന് ചികില്‍സയുടെ പ്രോട്ടോക്കോള്‍ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്‌കരിക്കുകയായിരുന്നു.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികില്‍സ. ഡോ. ഫത്താഹുദ്ദീന്‍, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹന്‍, ഡോ.ഗീത നായര്‍ എന്നിവരാണ് ചികില്‍സാ സംഘത്തിലുള്ള മറ്റുള്ളവര്‍.

ഇന്ത്യയില്‍ ജയ്പൂരിലെ എസ് എം എസ് ആശുപത്രി കഴിഞ്ഞാല്‍ ഇവിടെ മാത്രമാണ് Ritonavir, lopinavir എന്നിവ കോവിഡ് ചികില്‍സയില്‍ ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചൈനയിലെ വുഹാനില്‍ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.ചികില്‍സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കല്‍ കോളജിലുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്.

Next Story

RELATED STORIES

Share it