Kerala

കൊവിഡ്-19 :ഇന്ന് 41 പേരെക്കൂടി ഒഴിവാക്കി; എറണാകുളത്ത് നിരീക്ഷണത്തിലുള്ളത് 173 പേര്‍ മാത്രം

ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 4 പേരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്.ഇന്ന് പുതുതായി 3 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും 2 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.ഇന്ന് 8 പേരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇവരെല്ലാവരും സ്വകാര്യ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്

കൊവിഡ്-19 :ഇന്ന് 41 പേരെക്കൂടി ഒഴിവാക്കി; എറണാകുളത്ത് നിരീക്ഷണത്തിലുള്ളത് 173 പേര്‍ മാത്രം
X

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തിലുണ്ടായിരുന്ന 41 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 173 ആയി. ഇതില്‍ 62 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 111 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 4 പേരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്.

ഇന്ന് പുതുതായി 3 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും 2 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.ഇന്ന് 8 പേരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇവരെല്ലാവരും സ്വകാര്യ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.നിലവില്‍ 13 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 4 പേരാണുള്ളത്. ഇതില്‍ 2 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ 2 പേരും, ആലുവ ജില്ലാ ആശുപത്രിയില്‍ ഒരാളും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ 2 പേരും, സ്വകാര്യ ആശുപത്രികളിലായി 4 പേരും നിരീക്ഷണത്തില്‍ ഉണ്ട്.

ഇന്ന് ജില്ലയില്‍ നിന്നും 30 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 44 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 33 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 24 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ തൃപ്പൂണിത്തുറയില്‍ ആണ് 22 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2 പേര്‍ നെടുമ്പാശ്ശേരിയിലുമാണ്.വിവിധ വിഭാഗങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനുള്ള മോക്ക് ഡ്രില്ലിന്റെ രണ്ടാം ഘട്ടം നാളെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it