Kerala

ബ്യൂട്ടിഷ്യൻ ട്രെയിനറായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

രാത്രിയിൽ കേബിൾ വയർ ഉപയോഗിച്ച് സുചിത്രയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം പെട്രോൾ ഉപയോഗിച്ച് മൃതദേഹം കത്തിക്കുവാൻ ശ്രമം നടത്തിയെങ്കിലും നടക്കാതെ വന്നതോടെ കാൽമുട്ടുവരെയും പാദങ്ങളും മുറിച്ചു വേർപെടുത്തിയ ശേഷം വീടിന് പുറകിലെ ചതുപ്പിൽ കുഴിച്ചുമൂടുകയായിരുന്നു.

ബ്യൂട്ടിഷ്യൻ ട്രെയിനറായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
X

കൊല്ലം: ബ്യൂട്ടിഷ്യൻ ട്രെയിനറായ യുവതിയെ കാറിൽ കയറ്റി പാലക്കാട് മണലിയിലെ വാടകവീട്ടിൽ കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ കരുനാഗപ്പള്ളി എസി.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കേസിൽ പ്രതിയായ കോഴിക്കോട് പേരാമ്പ്ര ചങരോത്ത് തൊടുവയിൽ വീട്ടിൽ പ്രശാന്ത്(33) ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റിൽ കഴിയുകയാണ്. മുഖത്തല നടുവിലക്കര ശ്രീ വിഹാറിൽ റിട്ട.ബിഎസ്എൻഎൽ എഞ്ചിനിയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷമിയുടെയും ഏകമകളായ സുചിത്രപിള്ള (42) യെ കൊലപ്പെടുത്തിയ കേസിലാണ് പ്രത്യേക അന്വേഷണസംഘം കൊല്ലം ജെഎഫ്എംസി രണ്ട് മജിസ്ട്രേട്ട് അരുൺകുമാർ മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

ഇക്കഴിഞ്ഞ ഏപ്രിൽ 29നാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്.കൊല്ലപ്പെട്ട സുചിത്രയുടെ കുടുംബ സുഹൃത്തായ പ്രതി മാർച്ച് 17ന് ബൈപാസ് റോഡിൽ കല്ലും താഴത്തു നിന്നുമാണ് സുചിത്രയെ കാറിൽ കയറ്റി പാലക്കാട് മണലിയിലെ വാടക വീട്ടിലേക്ക് കൊണ്ടു പോകുന്നത്. ഇരുപതിന് രാത്രിയിൽ കേബിൾ വയർ ഉപയോഗിച്ച് സുചിത്രയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം പെട്രോൾ ഉപയോഗിച്ച് മൃതദേഹം കത്തിക്കുവാൻ ശ്രമം നടത്തിയെങ്കിലും നടക്കാതെ വന്നതോടെ കാൽമുട്ടുവരെയും പാദങ്ങളും മുറിച്ചു വേർപെടുത്തിയ ശേഷം വീടിന് പുറകിലെ ചതുപ്പിൽ കുഴിച്ചുമൂടുകയായിരുന്നു.

ഏപ്രിൽ 29നാണ് മൃതദേഹം പുറത്തെടുത്തത്. സുചിത്രയുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് കാരണമായത്. ബ്യൂട്ടീഷ്യൻ ട്രെയിനിംഗിനായി എറണാകുളത്തേക്ക് പോയ മകളെ കാണാനില്ലെന്നു കാട്ടി പിതാവ് മാർച്ച് 17ന് കൊട്ടിയം പോലിസിൽ പരാതി നൽകിയിരുന്നു. കേസിൽ കാര്യമായ അന്വേഷണം നടക്കാതിരുന്നതിനെ തുടർന്ന് പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി.

ഇതിനെ തുടർന്നാണ് സിറ്റി പോലിസ് കമ്മിഷണർ ഇടപെട്ട് ഏപ്രിൽ 27ന് കേസ് സംബന്ധമായ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കുന്നത്. രണ്ടു ദിവസത്തിനകം പ്രതി പിടിയിലാകുകയും ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻറിൽ കഴിയുന്ന പ്രതി ഇതിനോടകം രണ്ടു തവണ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.

കൊല്ലപ്പെട്ട സുചിത്രയുടെ കുടുംബത്തിന്റെ അഭ്യർഥന പ്രകാരം കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി മോഹൻരാജിനെ നിയമിക്കാനാണ് സാധ്യത. അഡീഷണൽ എസ്പി ജോസി ചെറിയാൻ, കരുനാഗപ്പള്ളി എസിപി പി ഗോപകുമാർ, എസ്ഐമാരായ അനിൽകുമാർ, നിസാം, താഹാ, അമൽ, സിപിഓമാരായ അനീഷ്, പ്രേം കുമാർ, സാജൻ, സൈബർ സെൽ എഎസ്ഐ നിയാസ്, പ്രതാപൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Next Story

RELATED STORIES

Share it