India

ജനത്തെ വലച്ച് എണ്ണക്കമ്പനികള്‍; തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു

ഇതോടെ ഡല്‍ഹിയിലെ നിരക്കുപ്രകാരം നാലുദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73.40 രൂപയും ഡീസലിന് 71.62 രൂപയുമാണ് പുതുക്കിയ വില.

ജനത്തെ വലച്ച് എണ്ണക്കമ്പനികള്‍; തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു
X

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ ദുരിതങ്ങള്‍ക്കിടെ പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയിലെ നിരക്കുപ്രകാരം നാലുദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73.40 രൂപയും ഡീസലിന് 71.62 രൂപയുമാണ് പുതുക്കിയ വില.

മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 80.40, 70.45 എന്നിങ്ങനെയാണ്. ആഗോളവിപണിയില്‍ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ 82 ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ദിവസവും ഇന്ധനവിലയില്‍ മാറ്റംവരുത്താനുള്ള അവകാശം വീണ്ടും കമ്പനികള്‍ക്ക് നല്‍കിയതോടെ വില കുതിക്കുകയാണ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുകയും ക്രൂഡ് ഓയില്‍ വിപണി വീണ്ടെടുക്കുകയും ചെയ്യുന്നതിനിടയിലാണ് വിലവര്‍ധനവുണ്ടായിരിക്കുന്നത്.

പ്രത്യേക അറിയിപ്പുകളൊന്നുമില്ലാതെ ഞായറാഴ്ച മുതലാണു ദിവസവും വില കൂട്ടിത്തുടങ്ങിയത്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസലിന് 58 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഇതിനു മുമ്പായി തിങ്കളാഴ്ച ലിറ്ററിന് 60 പൈസ വീതം കൂട്ടിയിരുന്നു. മെയ് ആറിന് എക്‌സൈസ് തീരുവ പെട്രോള്‍ ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും ആയി കേന്ദ്രസര്‍ക്കാര്‍ നികുതിയും വര്‍ധിപ്പിച്ചു.

Next Story

RELATED STORIES

Share it