ആള്‍ക്കൂട്ട കൊലപാതക വിരുദ്ധ യോഗത്തിന് അനുമതി തടഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ സംഘടിപ്പിച്ച യോഗത്തിന് അവസാന നിമിഷം അനുമതി നിഷേധിച്ച് അധികൃതര്‍. ഇന്ത്യാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിലാണ് വ്യാഴാഴ്ച വൈകീട്ട് 5.30നു യോഗം സംഘടിപ്പിച്ചിരുന്നത്. മുന്‍കൂട്ടി അധികൃതരെ അറിയിച്ചിരുന്നെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നെന്നു പരിപാടിയുടെ സംഘാടകരായ തന്‍സീം ഉലമാ എ ഇസ്ലാം ജനറല്‍ സെക്രട്ടറി മൗലാനാ ശഹാബുദ്ദീന് റസ്വി പറഞ്ഞു.
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. അവസാന നിമിഷമാണ് സെന്ററില്‍ നിന്നും പരിപാടി നടത്തരുതെന്നു ആവശ്യപ്പെട്ടത്. കാരണം അന്വേഷിച്ചപ്പോള്‍ പരിപാടിക്കു വേദി നല്കരുതെന്നു സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഫോണിലൂടെയാണോ ഔദ്യോഗിക കത്തിലൂടെയാണോ സര്‍ക്കാര്‍ ഉത്തരവു നല്കിയതെന്നുപോലും സെന്റര്‍ അധികൃതര്‍ വ്യക്തമാക്കിയില്ല. ഇത് തികച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്. ഭരണഘടനാപരമായ അവകാശമാണ് ഇതിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും ശഹാബുദ്ദീന് റസ്വി പറഞ്ഞു.
ഒരു വശത്തു ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു സമ്മതം നല്കുന്ന സര്‍ക്കാര്‍ മറുവശത്ത് പ്രതിഷേധ പരിപാടികള്‍ തടയുകയും ചെയ്യുകയാണെന്നും റസ്വി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
കുട്ടിയെ വളര്‍ത്തുനായ കടിച്ചു; ഗുരുഗ്രാമിലെ ഹൗസിങ് സൊസൈറ്റിക്ക് 4...
22 May 2022 4:05 PM GMTമാള: മെഡിക്കല്‍ ക്യാമ്പും ഭദ്രം ചികിത്സ സഹായവിതരണവും നടത്തി
22 May 2022 3:51 PM GMTആത്മീയതക്കൊപ്പം ആരോഗ്യം എന്ന സന്ദേശവുമായി ഓടിയറോബിന് ട്രാക്കിലും...
22 May 2022 3:29 PM GMTഖുത്തുബ് മിനാറില്‍ ഖനനാനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
22 May 2022 3:12 PM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMTപഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന് മരിച്ചു
22 May 2022 2:43 PM GMT