വെള്ളപ്പൊക്കത്തില്‍ രേഖകള്‍ നശിച്ചെന്ന്; ഗവ്കാദല്‍ കൂട്ടക്കൊലക്കേസ് അവസാനിപ്പിച്ചതായി പോലിസ്
ശ്രീനഗര്‍: വെള്ളപ്പൊക്കത്തില്‍ സുപ്രധാന രേഖകള്‍ നശിച്ചതിനാല്‍, 60ഓളം പേര് കൊല്ലപ്പെട്ട ഗവ്കാദല്‍ കൂട്ടക്കൊലക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചതായി ജമ്മു കശ്മീര്‍ പോലിസ്. കേസന്വേഷണം വൈകുന്നുവെന്ന പരാതിയെ തുടര്‍ന്നു റിപോര്‍ട്ടു നല്കാന് മനുഷ്യാവകാശ കമ്മീഷന് പോലിസിനോടാവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു ശ്രീനഗര്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനു സമര്‍പിച്ച റിപോര്‍ട്ടിലാണു കേസ് അവസാനിപ്പിച്ചതായി വ്യക്തമാക്കിയത്. വെള്ളപ്പൊക്കത്തില്‍, കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെട്ടതിനാലാണു കേസന്വേഷണം അവസാനിപ്പിച്ചതെന്ന വിചിത്ര വാദമാണു പോലിസ് റിപോര്‍ട്ടില്‍ ഉന്നയിക്കുന്നത്. 2014ലെ വെള്ളപ്പൊക്കത്തില്‍, കേസുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിച്ചിരുന്ന ക്രാല്കുദ് പോലിസ് സ്റ്റേഷന് തകര്‍ന്നു. സ്റ്റേഷനിലുണ്ടായിരുന്ന കേസ് ഡയറി അടക്കമുള്ള സുപ്രധാന രേഖകള്‍ നഷ്ടപ്പെട്ടു. ഇതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു- പോലിസ് റിപോര്‍ട്ടില്‍ വ്യക്തമാക്കി. 1990 ജനുവരി 21നാണു അര്‍ധസൈനിക വിഭാഗം കശ്മീരികളെ കൂട്ടക്കൊല നടത്തിയത്. മേഖലയില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നവര്‍ക്കു നേരെ അര്‍ധസൈനിക വിഭാഗം വെടിവെക്കുകയായിരുന്നു. കശ്മീരിന്റെ ചരിത്രത്തിലെ വന്‍ കൂട്ടക്കൊലകളിലൊന്നായാണ് ഗവ്കാദല്‍ കൂട്ടക്കൊല വിലയിരുത്തപ്പെടുന്നത്.
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT