India

അനധികൃതമായി ഇന്ത്യയിലേക്കെത്തിയ മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റിനെ തിരിച്ചയച്ചു

തൂത്തുക്കുടി തുറമുഖത്ത് വച്ചാണ് തമിഴ്‌നാട് പോലിസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് യമീനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസുള്‍പ്പെടെ ചില അഴിമതിക്കേസുകളിലും പ്രതിയാണ് അദീബ്.

അനധികൃതമായി  ഇന്ത്യയിലേക്കെത്തിയ മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റിനെ തിരിച്ചയച്ചു
X

ന്യൂഡല്‍ഹി: അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമദ് അദീബ് അബ്ദുല്‍ ഗഫൂറിനെ തിരിച്ചയച്ചു.കോസ്റ്റ് ഗാര്‍ഡാണ് ഇയാളെ തിരിച്ചയച്ചത്.

ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കൃത്യമായ രേഖകള്‍ ആവശ്യമാണെന്നും അതില്ലാത്തതിനാല്‍ അദ്ദേഹത്തെ തിരിച്ചയക്കുകയാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ചരക്കുക്കപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് അദീബ് പിടിയിലായത്. തൂത്തുക്കുടി തുറമുഖത്ത് വച്ചാണ് തമിഴ്‌നാട് പോലിസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് യമീനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസുള്‍പ്പെടെ ചില അഴിമതിക്കേസുകളിലും പ്രതിയാണ് അദീബ്. ചരക്കുകപ്പലിലെ ജീവനക്കാരനെന്ന പേരിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വിവിധ കേസുകളില്‍ അദീബിനെ അടുത്തിടെ മാലിദ്വീപിലെ കോടതി കുറ്റവിമുക്തനാക്കിയെന്നും വിവരമുണ്ട്. എന്നാല്‍ ചില കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അദീബിന്റെ പാസ്‌പോര്‍ട്ട് മാലിദ്വീപ് അധികൃതര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ജൂലായ് 27നാണ് അദീബിനെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാനും അദീബ് എത്തിയിരുന്നില്ല. ഇതിനിടെ അദീബ് ഇന്ത്യയിലേക്ക് കടന്നേക്കുമെന്ന വിവരം മാലിദ്വീപ് അധികൃതര്‍ കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പോലിസ് നടത്തിയ തിരച്ചിലിലാണ് അദീബ് പിടിയിലായത്.


Next Story

RELATED STORIES

Share it