India

ബിഹാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സദാനന്ദ് സിങ് അന്തരിച്ചു

ബിഹാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സദാനന്ദ് സിങ് അന്തരിച്ചു
X

പട്‌ന: ബിഹാറില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സദാനന്ദ് സിങ് അന്തരിച്ചു. ബിഹാര്‍ നിയമസഭയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായിരുന്നു. ഒമ്പത് തവണ കഹല്‍ഗാവില്‍ (ഭഗല്‍പൂര്‍) നിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിഹാറിലെ പ്രമുഖ നേതാവായ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യോദ്ധാവും എന്റെ പിതാവിനോട് സാമ്യമുള്ളയാളുമായിരുന്നുവെന്ന് ബിഹാര്‍ കോണ്‍ഗ്രസ് യൂനിറ്റ് പ്രസിഡന്റ് ഡോ.മദന്‍ മോഹന്‍ വമാ ട്വീറ്റില്‍ പറഞ്ഞു. ഒരു രാഷ്ട്രീയ യുഗം അവസാനിച്ചു. നിങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം എപ്പോഴും ഓര്‍മിക്കപ്പെടും.

ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നല്‍കുകയും കുടുംബത്തിന് ദു:ഖം സഹിക്കുന്നതിന് ശക്തി നല്‍കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ജെഡി നേതാവ് തേജസ്വി യാദവും സദാനന്ദ് സിങ്ങിന്റെ മരണത്തില്‍ അനുശോചിച്ചു. അദ്ദേഹം വിദഗ്ധനായ രാഷ്ട്രീയക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിയും ദു:ലഖത്തില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് നഷ്ടം സഹിക്കാനുള്ള ശക്തിയും നല്‍കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു- അദ്ദേഹം ട്വീറ്റ് ചെയ്തു. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയും ട്വീറ്റില്‍ ദു:ഖം രേഖപ്പെടുത്തി. എന്റെ പഴയ സുഹൃത്ത് ഇന്ന് എന്നെ വിട്ടുപോയി. ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നല്‍കുകയും നഷ്ടം സഹിക്കാന്‍ കുടുംബത്തിന് ശക്തി നല്‍കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it