- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്‍ഐസി സ്വകാര്യവല്‍ക്കരണം: കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എ എം ആരിഫ് എംപി

ന്യൂഡല്‍ഹി: രാജ്യത്തെ എറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയെ സ്വകാര്യവല്ക്കരിക്കാന് തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എ എം ആരിഫ് എംപി ലോക്സഭയില്‍ ചട്ടം 377 പ്രകാരം നോട്ടീസ് നല്കി ആവശ്യപ്പെട്ടു. 1956ല്‍ 5 കോടിയുടെ പ്രവര്‍ത്തനമൂലധനവും 168 ഓഫിസുകളുമായി ആരംഭിച്ച എല്‍ഐസിയ്ക്ക് ഇന്ന് 31 ലക്ഷം കോടിയുടെ ആസ്തിയും 4,851 ഓഫിസുകളും 1.2 ലക്ഷം ജീവനക്കാരും 12 ലക്ഷം എജന്റുമാരുമായി രാജ്യത്തിന്റെ പ്രധാന പൊതുമേഖലാ സ്ഥാപനമായിരിക്കുമ്പോളാണ് ഈ സ്വകാര്യവല്‍ക്കരണം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
കേന്ദ്രസര്‍ക്കാരിന് വര്‍ഷംതോറും വിഹിതമായി 2,600 കോടി രൂപയാണ് എല്‍ഐസി നല്‍കുന്നത്. ഇതുകൂടാതെ കേന്ദ്രസര്‍ക്കാരിന്റെ മറ്റ് പല ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും എല്‍ഐസി സാമ്പത്തികസഹായം നല്‍കുന്നുണ്ട്. എല്‍ഐസിയുടെ 5 ശതമാനം ഓഹരി മാത്രമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ബാക്കിവരുന്ന 95 ശതമാമാനം ഓഹരികളും പോളിസി അംഗങ്ങളുടെയാണ്. അതിനാല്‍, ഈ അംഗങ്ങളുടെ അംഗീകാരമില്ലാതെ എല്‍ഐസിയെ സ്വകാര്യവല്ക്കരിക്കാന് കേന്ദ്രസര്‍ക്കാറിന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കുന്ന നടപടിയില്‍നിന്ന് പിന്മാറണമെന്നും എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
ക്ഷേത്രത്തിൽ പ്രവേശിച്ചു; ദലിത് യുവാവിനെ മർദ്ദിച്ച് പൂജാരി
13 July 2025 5:50 AM GMTകന്നട നടി മഞ്ജുള ശ്രുതിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു,...
13 July 2025 5:42 AM GMTബീഹാറില്‍ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു
13 July 2025 5:26 AM GMTതമിഴ്നാട്ടിൽ ചരക്കുതീവണ്ടിക്ക് തീപിടിച്ചു
13 July 2025 3:49 AM GMTമംഗളൂരുവില്‍ വിഷവാതകം ശ്വസിച്ച് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു
12 July 2025 2:58 PM GMTഅരുണാചലില്‍ പോക്സോ കേസ് പ്രതിയെ പോലിസ് സ്റ്റേഷനില്‍നിന്ന്...
12 July 2025 2:16 PM GMT