അജിത് ദോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും
അഞ്ചു വര്‍ഷത്തെ ദോവലിന്റെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് കാബിനറ്റ് റാങ്ക് നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ദോവല്‍ തുടരും. കഴിഞ്ഞ കാലയളവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ദോവലിന് കാബിനറ്റ് പദവി കൂടി നല്‍കിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തെ ദോവലിന്റെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് കാബിനറ്റ് റാങ്ക് നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യുടെ തലവനായിരുന്ന സമയത്താണ് അജിത് ദോവല്‍ 2014ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിലെത്തിയത്. ഇദ്ദേഹത്തിന്റെ കാലയളവിലാണ് പാകിസ്താനില്‍ സര്‍ജിക്കല്‍ സ്ട്രൈക്കും ബാലാകോട്ട് ആക്രമണവും നടന്നത്. 1968 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദോവല്‍ 33 വര്‍ഷം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. 10 വര്‍ഷത്തോളം ഇന്റലിജന്‍സ് ബ്യൂറോയുടെ ഓപറേഷന് വിങ് തലവനായിരുന്ന ഇദ്ദേഹത്തെ 1988ല്‍ രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ കീര്‍ത്തിചക്ര നല്കി ആദരിച്ചിരുന്നു.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT