സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ പീഢനം; വാളയാറിലെ രണ്ടാമത്തെ പെണ്‍കുട്ടിയുടെ കൊലയാളി സംസ്ഥാന സര്‍ക്കാറെന്നും ഉമ്മന്‍ ചാണ്ടി
സെക്രട്ടേറിയറ്റിന് മുന്പില് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: വാളയാറിലെ മരിച്ച ഒന്നാമത്തെ പെണ്‍കുട്ടിയുടെ കുറ്റവാളിയെ പിടികൂടിയിരുന്നുവെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടി മരണപ്പെടില്ലായിരുന്നുവെന്നും അതിന്റെ കൊലയാളി ഇടതു സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വാളയാറില്‍ ബാലിക മരിക്കാനിടയായ സംഭവത്തിന് ഒരു പരിഗണനയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല. ആദ്യ ബാലികയുടെ പ്രതികളെ പിടികൂടിയിരുന്നുവെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടി മരണപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വണ്ടിപ്പെരിയാറില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകായായിരുന്നു ഉമ്മന്‍ ചാണ്ടി.
ഇന്ന് കേരളത്തില്‍ കുഞ്ഞുങ്ങളുടെ പീഢനവും കൊലപാതകവുമാണ് നടക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനേന വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT