ഒഡീഷയില്‍ മാവോ ആക്രമണത്തില്‍ പോളിങ് ഓഫിസര്‍ കൊല്ലപ്പെട്ടു
BY SHN18 April 2019 5:51 AM GMT
X
SHN18 April 2019 5:51 AM GMT
കാന്തമല്‍: രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്ന ഒഡീഷയില്‍ ബുധനാഴ്ച നടന്ന മാവോ ആക്രമണത്തില്‍ പോളിങ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. വോട്ടിങ് യന്ത്രസാമഗ്രികളുമായി ഒഡീഷയിലെ ബര്‍ല ജില്ലയിലെത്തിയ പോളിങ് ഉദ്യോഗസ്ഥന് സഞ്ജുഗ്ത ദിഗല്‍ ആണ് കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സഞ്ജുഗ്ത ദിഗല്‍ എത്തിയ വാഹനത്തിന് നേരെ ആദ്യം സ്ഫോടനം നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് നടത്തിയ വെടിവയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. വാഹനവും യന്ത്രസാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. പോളിങ് ബൂത്ത് ഓഫീസറുടെ മരണത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും സമാനമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോവാദി ആക്രമണം ഉണ്ടായതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT