Latest News

വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

സഹോദരന്റെ തോക്ക് കൈയില്‍ കരുതിയിരുന്ന യുവ്കരണ്‍ കാമുകിക്കും മാതാപിതാക്കള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
X

അമൃത്‌സര്‍: വിവാഹം ചെയ്യണമെന്ന നിര്‍ബന്ധിച്ചതിന്റെ പേരില്‍ യുവാവ് കാമുകിയെയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. മന്‍സഖുര്‍ദ് സ്വദേശിയായ യുവ്കരണ്‍ സിംഗ് (25) ആണ് കാമുകിയായ സിമ്രന്‍ കൗര്‍ (25), പിതാവ് ചരണ്‍ജിത് സിംഗ് ഖോഖര്‍ (56) മാതാവ് ജസ്വീന്ദര്‍ കൗര്‍ (53) എന്നിവരെ കൊലപ്പെടുത്തിയത്. അതിനു വീട്ടിലെത്തിയ യുവാവ് പിന്നീട് ജീവനൊടുക്കി.

യുവ്കരണും സിമ്രനും രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി യുവതിയും വീട്ടുകാരും വിവാഹം നടത്താന്‍ യുവ്കരണ്‍ സിങിനെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ഇതില്‍ അസ്വസ്ഥനായാണ് കൂട്ടക്കൊല നടത്തിയത്.

കഴിഞ്ഞ ദിവസം കമല നെഹ്രു കോളനിയിലെ വീട്ടിലെത്തിയ യുവ്കരണ്‍ സിങുമായി വിവാഹം സംബന്ധിച്ച് സംസാരമുണ്ടായി. ഇത് തര്‍ക്കത്തിലെത്തി. സഹോദരന്റെ തോക്ക് കൈയില്‍ കരുതിയിരുന്ന യുവ്കരണ്‍ കാമുകിക്കും മാതാപിതാക്കള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു പേരും കൊല്ലപ്പെട്ടതോടെ വീട്ടിലെക്കു മടങ്ങി. വീട്ടില്‍ വെച്ച് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. കാമുകിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കാര്യം വീഡിയോവില്‍ റികോഡ് ചെയ്തശേഷമായിരുന്നു ആത്മഹത്യ.

Next Story

RELATED STORIES

Share it