സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്സിന് നല്‍കിയത് 8,668,721 കുട്ടികള്‍ക്ക്; വ്യാഴാഴ്ച മുതല്‍ കൂടുതല്‍ സ്കൂളുകളില്‍ വാക്സിനേഷന്

തിരുവനന്തപുരം; വ്യാഴാഴ്ച മുതല്‍ കൂടുതല്‍ സ്കൂളുകളില്‍ വാക്സിനേഷന് സെഷനുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യ ദിനത്തില്‍ 125 സ്കൂളുകളിലെ വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. 500ല്‍ കൂടുതല്‍ വാക്സിനെടുക്കാനുള്ള കുട്ടികളുള്ള സ്കൂളുകളെ തിരഞ്ഞെടുത്താണ് വാക്സിനേഷന് നടത്തുന്നത്. അത് പൂര്‍ത്തിയായതിനുശേഷം മറ്റു സ്കൂളുകളില്‍ വാക്സിനേഷന് സെഷനുകള്‍ ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ബുധനാഴ്ച 27,087 കുട്ടികള്‍ക്കാണ് വാക്സിന് നല്‍കിയത്. ഇതുവരെ ആകെ 57 ശതമാനം (8,668,721) കുട്ടികള്‍ക്ക് വാക്സിന് നല്കി.
മണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വാക്സിനേഷന് കേന്ദ്രം മന്ത്രി സന്ദര്‍ശിച്ചു.
മണക്കാട് സ്കൂളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളാണ്. അറുന്നൂറോളം കുട്ടികളാണ് ഇനി വാക്സിനെടുക്കാനുള്ളത്. 200 ഓളം കുട്ടികള്‍ ബുധനാഴ്ച വാക്സിനെടുത്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് സ്കൂളുകളിലെ വാക്സിനേഷന് യാഥാര്‍ത്ഥ്യമാക്കിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വാക്സിനേഷന് നടത്തുന്നത്. ഡോക്ടറുടെയും സ്റ്റാഫ് നഴ്സിന്റേയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്ലസ്റ്ററുകളായ സ്കൂളുകളിലെ വാക്സിനേഷന് സ്കൂള്‍ തുറന്ന ശേഷമായിരിക്കും നടത്തുക. കൊവിഡ് വന്ന കുട്ടികള്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്സിനെടുത്താല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.
RELATED STORIES
വിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTഅസമില്‍ മിന്നല്‍പ്രളയം; 24,681 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, റോഡ്...
15 May 2022 3:27 PM GMTയുപി മോഡല്‍ കര്‍ണാടകയിലും; മദ്റസകളില്‍ ദേശീയ ഗാനം...
15 May 2022 2:55 PM GMTഗൗരിയെ വാടക വീട്ടില്‍ നിന്നും ഇറക്കിവിടാനുള്ള പോലിസ് നടപടിയില്‍...
15 May 2022 1:37 PM GMTവനിതാ അഭിഭാഷകയെ ബിജെപി പ്രവര്ത്തകന് നടുറോഡില്‍ ക്രൂരമായി...
15 May 2022 12:50 PM GMTആത്മകഥയില്‍ പിണറായിയെ വിമര്‍ശിച്ചു; പിരപ്പന്‍കോട് മുരളിയെ സിപിഎം...
15 May 2022 12:46 PM GMT