മുസ് ലിം പള്ളിക്കുനേരെ ഷെല്ലാക്രമണം: 80ഓളം പേര് കൊല്ലപ്പെട്ടു; റഷ്യന്‍ സേനക്കെതിരേ ആരോപണവുമായി യുക്രെയ്ന്
മരിയുപോള്‍: യുക്രെയ്ന് നഗരമായ മരിയുപോളില്‍ മുസ് ലിം പള്ളിക്കുനേരെ ഷെല്ലാക്രമണം. പള്ളിയില്‍ അഭിയം തേടിയിരുന്ന തുര്‍ക്കി പൗരന്മാരടക്കം എണ്‍പതോളം പേര് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യുക്രെയ്ന് വിദേശകാര്യമന്ത്രാലയമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സുല്‍ത്താന്‍ സുലൈമാന്റെ മോസ്കിലേക്കാണ് റഷ്യന്‍ സേന ഷെല്ലാക്രമണം നടത്തിയിരിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമടക്കം 80ഓളം പേര് കൊല്ലപ്പെട്ടു. അതില്‍ തുര്‍ക്കി പൗരന്മാരുമുണ്ട്- വിദേശകാര്യമന്ത്രി ഡിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.
യുക്രെയ്നില്‍ നടന്ന സംഘര്‍ഷത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജനവാസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണങ്ങളില്‍ ലക്ഷക്കണക്കിനുപേര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.
റഷ്യന്‍ സേന ഉപരോധിക്കുന്ന മരിയുപോള്‍ ഇപ്പോള്‍ ഈ ഗ്രഹത്തിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തമാണ്. 12 ദിവസത്തിനുള്ളില്‍ 1,582 സാധാരണക്കാര്‍ മരിച്ചു- മന്ത്രി പറഞ്ഞു.
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT