സ്പുട്നിക് വി വാക്സിന് നിര്‍മിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാഥമിക അനുമതി നേടി
നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് വാക്സിനുകളെ അപേക്ഷിച്ച് സ്പുട്നിക് വി വാക്സിന് ഉയര്‍ന്ന ഫലപ്രാപ്തി ഉണ്ട്
ന്യൂഡല്‍ഹി: ലോകത്തെ ആദ്യ കൊവിഡ് വാക്സിനായ റഷ്യയുടെ സ്പുട്നിക് വി വാക്സിന് നിര്‍മിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാഥമിക അനുമതി നേടി. അദര്‍ പൂനവല്ലയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡ്രഗ്സ് റെഗുലേറ്ററില്‍ നിന്ന് അനുമതി ലഭിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പൂനെ പ്ലാന്റലാണ് വാക്സിന് നിര്‍മിക്കുക. സ്പുട്നിക് വി നിര്‍മിക്കുന്നതിന് പ്രാഥമിക അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ നിര്‍മ്മാണത്തിന് നിരവധി മാസങ്ങളെടുക്കും - സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) വക്താവ് പറഞ്ഞു.
സ്പുട്നിക് വാക്സിന് ഇപ്പോള്‍ 65ലധികം രാജ്യങ്ങളില്‍ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ ഇതുവരെ യൂറോപ്യന്‍ യൂണിയനോ യുഎസ് ആരോഗ്യ വകുപ്പോ അംഗീകരിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് വാക്സിനുകളെ അപേക്ഷിച്ച് സ്പുട്നിക് വി വാക്സിന് ഉയര്‍ന്ന ഫലപ്രാപ്തി ഉണ്ട്. 91.6 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തി.
RELATED STORIES
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMT