Latest News

വംശവെറിയന്‍മാരെ കരുതിയിരിക്കുക: പോപുലര്‍ ഫ്രണ്ട്

വംശവെറിയന്‍മാരെ കരുതിയിരിക്കുക: പോപുലര്‍ ഫ്രണ്ട്
X

കൂറ്റനാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പടിഞ്ഞാറങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണ പൊതുയോഗം പടിഞ്ഞാറങ്ങാടി സെന്ററില്‍ നടത്തി. പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര ഉദ്ഘാടനം ചെയ്തു. വംശവെറിയന്‍മാരായ സംഘപരിവാറിനെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അസമില്‍ ബിജെപിക്ക് അധികാരം കിട്ടിയപ്പോള്‍ ഈ വംശീയ ഉന്മൂലന പദ്ധതി ഭരണകൂടം ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. 2016ല്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം അസം സര്‍ക്കാര്‍ മുസ്‌ലിംകളെ നിരന്തരം വേട്ടയാടുകയാണ്. നിലവില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പൂര്‍ണ പിന്തുണയോടെയാണ് മുസ്‌ലിം വേട്ട നടക്കുന്നത്. മുസ്‌ലിം കര്‍ഷകര്‍ക്കു നേരെ നടത്തിയ വെടിവെപ്പ് ഇതാണ് വ്യക്തമാക്കുന്നത്. അക്രമികളായ പോലിസുകാരെ അഭിനന്ദിച്ചും പള്ളി പൊളിക്കുന്നതിന്റെയും പൗരന്‍മാരെ ക്രൂരമായി മര്‍ദിച്ച് പുറത്താക്കുന്നതിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചും മുസ്‌ലിം വിദ്വേഷത്തിന് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം ഇന്ത്യന്‍ വ്യവസായികള്‍ ഭയപ്പാടില്‍ ഇത് അസമില്‍ മാത്രം ഒതുങ്ങുന്നതല്ല. രാജ്യം മുഴുവനും ഈ വംശീയ ഉന്മൂലന പ്രചാരണം ആര്‍എസ്എസ് തുടങ്ങിക്കഴിഞ്ഞു. ലൗജിഹാദ് ഉള്‍പ്പടെയുള്ള പ്രചാരണങ്ങള്‍ ആര്‍എസ്എസ് നടത്തുന്നത് കേരളത്തിലും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനാണ്. മലബാര്‍ സമരത്തെ ഉള്‍പ്പടെ തെറ്റായി ചിത്രീകരിച്ച് അതിനുള്ള പ്രചാരണം ആര്‍എസ്എസ് തുടങ്ങിക്കഴിഞ്ഞു. ആര്‍എസ്എസ് നടപ്പാക്കുന്ന ഈ വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങേണ്ട അനിവാര്യമായ സന്ദര്‍ഭമാണ് ഉണ്ടായിട്ടുള്ളത്. ഏത് സമയവും കേരളത്തിലും നടപ്പിലാക്കാന്‍ സാധ്യതയുള്ള ആര്‍എസ്എസിന്റെ വംശഹത്യാ പദ്ധതിക്കെതിരെ ജാഗ്രതപാലിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കുന്നതിനാണ് പോപുലര്‍ ഫ്രണ്ട് പൊതുയോഗം സംഘടിപ്പിച്ചത്.

2025ല്‍ ഹിന്ദുത്വരാജ്യം സ്വപ്നം കണ്ടു നടക്കുന്ന പടിഞ്ഞാറങ്ങാടിയിലെ ആര്‍എസ്എസ്സുകാര്‍ക്ക് ആ സൂര്യോദയം കാണാന്‍ പോപുലര്‍ ഫ്രണ്ട് കാര്‍ അവസരം കൊടുക്കില്ലെന്നും സിദ്ധീഖ് തോട്ടിന്‍കര പറഞ്ഞു.

ഏരിയ പ്രസിഡന്റ് അഷറഫ് പള്ളത്ത് അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ സെക്രട്ടറി ഷിഹാബ് കൂറ്റനാട്, ഉമ്മര്‍ അങ്ങാടി, ഷെഫീഖ് കൂനംമൂച്ചി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it