സിനിമാ മേഖലയിലും സ്വേഛാധിപത്യത്തിന് വഴിയൊരുങ്ങുന്നു; എഫ്.സി.എ.ടി പിരിച്ചുവിട്ടു
സംഘ്പരിവാരത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച അവസരങ്ങളിലെല്ലാം എഫ്.സി.എ.ടി ഇടപെടലിലൂടെയാണ് പല സിനിമകളും തിയറ്ററുകളിലെത്തിയിരുന്നത്
സംഘ്പരിവാരത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച അവസരങ്ങളിലെല്ലാം എഫ്.സി.എ.ടി ഇടപെടലിലൂടെയാണ് പല സിനിമകളും തിയറ്ററുകളിലെത്തിയിരുന്നത്. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, ഉഡ്താ പഞ്ചാബ് എന്നീ സിനിമകള്‍ ഇത്തരത്തില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ ഇളവുകള്‍ ലഭിച്ച ചിത്രങ്ങളാണ്. സെന്‍സര്‍ ബോര്‍ഡില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുന്ന സിനിമകള്‍ക്കു മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന 'വര്‍ത്തമാനം' എന്ന മലയാള സിനിമക്കും സെന്‍സര്‍ ബോര്‍ഡിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അനുമതി നിഷേധിച്ചിരുന്നു.
ഫിലിം സര്ട്ടിഫിക്കേഷന് അപ്പലേറ്റ് ട്രിബ്യൂണല്‍ പിരിച്ചു വിട്ട കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. സംവിധായകരായ ഹന്‍സല്‍ മേത്ത, അനുരാഗ് കശ്യപ്, വിശാല്‍ ഭരദ്വാജ്, ഗുനീത് മോങ്ക, റിച്ച ഛദ്ദ തുടങ്ങിയ ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ട്വിറ്ററിലൂടെ കടുത്ത എതിര്‍പ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയവും നിയന്ത്രണം ലക്ഷ്യമിട്ടുമാണെന്ന് ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു. 'ഇന്ത്യന്‍ സിനിമക്ക് സങ്കടകരമായ ദിവസം'; എന്നാണ് വിശാല്‍ ഭരദ്വാജ് പ്രതികരിച്ചത്.
RELATED STORIES
ഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT