പ്രളയം: പാകിസ്താനില്‍ ഇതുവരെ മരിച്ചത് 1,300 പേര്
ഇസ് ലാമാബാദ്: പാകിസ്താനിലെ മഹാപ്രളയത്തില്‍ ഇതുവരെ മരിച്ചത് 1,300 ഓളം പേര്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 29 പേര് മരിച്ചു, ജൂണ്‍ മുതല്‍ 1,290 പേര് മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) ശനിയാഴ്ച അറിയിച്ചു. പാകിസ്താന് സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ എന്‍ജിഒകളും ദുരിതാശ്വാസപ്രവര്‍ത്തനം തുടരുകയാണ്.
രാജ്യത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാണ്. സിന്ധില്‍ 180 പേരെങ്കിലും മരിച്ചിട്ടുണ്ട്. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ 138ഉം ബലൂചിസ്താനില്‍ 125ഉം പേര് മരിച്ചു.
1,468,019 വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ 736,459 കന്നുകാലികള്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് പാക്സിതാന് സഹായം ലഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ സമാഗ്രികളുമായി ഫ്രാന്‍സില്‍ നിന്നാണ് ആദ്യ വിമാനം എത്തിയത്.
നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കുകള്‍ പുറത്തുവിട്ടില്ലെങ്കിലും 10 ബില്യണ്‍ യുഎസ് ഡോളറാണ് നഷടം കണക്കാക്കുന്നത്.
ഇതുവരെ 723,919 കുടുംബങ്ങള്‍ക്ക് 25,000 രൂപ പണമായി നഷ്ടപരിഹാരം നല്കി.
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTകോഴിക്കോട് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു
17 May 2024 5:15 AM GMTയെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMT