Latest News

തൃശൂര്‍ ജില്ലയില്‍ 3,832 പേര്‍ക്ക് കൂടി കൊവിഡ്; 2,698 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ 3,832 പേര്‍ക്ക് കൂടി കൊവിഡ്; 2,698 പേര്‍ രോഗമുക്തരായി
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 3,832 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു; 2,698 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,895 ആണ്. തൃശൂര്‍ സ്വദേശികളായ 64 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,37,880 ആണ്. 4,13,113 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.62% ആണ്.

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 3,810 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 289 പുരുഷന്‍മാരും 251 സ്ത്രീകളും 10 വയസ്സിനു താഴെ 146 ആണ്‍കുട്ടികളും 124 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 225

വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 664

സര്‍ക്കാര്‍ ആശുപത്രികളില്‍ 353

സ്വകാര്യ ആശുപത്രികളില്‍ 540

വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ 1100

കൂടാതെ 16,181 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

2,581 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 341 പേര്‍ ആശുപത്രിയിലും 2,240 പേര്‍ വീടുകളിലുമാണ്.

17,726 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 9,149 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 8,347 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 230 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 30,07,272 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

1,028 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,20,507 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 84 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ഒരുമനയൂര്‍, കൈപ്പമംഗലം, പാഞ്ഞാള്‍, വളളത്തോള്‍നഗര്‍, മാടവന, പടിഞ്ഞാറെ വെമ്പല്ലൂര്‍, അരിമ്പൂര്‍, ആലപ്പാട്, പെരിഞ്ഞനം, എടവിലങ്ങ് എന്നിവിടങ്ങളില്‍ നാളെ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

Next Story

RELATED STORIES

Share it