Latest News

നാഗ്പൂരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി 30 ലക്ഷം ആവശ്യപ്പെട്ടു

നാഗ്പൂരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി 30 ലക്ഷം ആവശ്യപ്പെട്ടു
X

മുംബൈ: മഹാരാഷ്ട്രയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. നാഗ്പൂരിലെ ജരിപത്ക പ്രദേശത്തുള്ള മഹാത്മാഗാന്ധി പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പ്രദീപ് മോതിരമണിയെയാണ് ഒരുസംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി ഇരുചക്ര വാഹനത്തില്‍ വീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നു പ്രദീപ്. രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ വിളിച്ചു. എന്നാല്‍, ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്നും വിളിച്ചപ്പോള്‍ വേറൊറാള്‍ ഫോണെടുത്തെന്നും പ്രദീപ് തടങ്കലിലാണെന്നും മകളോട് പറഞ്ഞു. ഇയാളെ മോചിപ്പിക്കാന്‍ 30 ലക്ഷം രൂപയും ഇവര്‍ മകളോട് ആവശ്യപ്പെട്ടു.

പ്രദീപിന്റെ കുടുംബാംഗങ്ങള്‍ ശനിയാഴ്ച ജരിപത്ക പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. നമ്പരില്‍ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പ്രദീപിന്റെ വാഹനം മങ്കപൂര്‍ പ്രദേശത്തെ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയ നിലയില്‍ കണ്ടെത്തിയതായി പോലിസ് അറിയിച്ചു. നാഗ്പൂര്‍ നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള മൗദ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിക്കുന്നത്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലിസ് ഒന്നില്‍ക്കൂടുതല്‍ സംഘങ്ങളെ രൂപീകരിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it