പിഞ്ചു കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് സൂചി കുത്തിക്കയറ്റി കൊലപ്പെടുത്തിയ മാതാവിനും കാമുകനും വധശിക്ഷ
കോടതിയില്‍ സനാതന്‍ വേണ്ടി വാദിക്കാന്‍ കുടുംബം പോലും തയാറായിരുന്നില്ല.
കൊല്‍ക്കത്ത: മൂന്നര വയസ്സുകാരിയെ സ്വകാര്യ ഭാഗത്ത് സൂചികള്‍ കുത്തിക്കയറ്റി കൊന്ന കേസില്‍ മാതാവിനും മന്ത്രവാദിയായ കാമുകനും വിചാരണ കോടതി വധശിക്ഷ വിധിച്ചു. കുട്ടിയുടെ അസുഖം ഭേദപ്പെടുത്താനെന്ന പേരിലായിരുന്നു ക്രൂരത. നാലിഞ്ച് നീളമുള്ള ഏഴു സൂചികളാണ് കുഞ്ഞിന്റെ ശരീരത്തില്‍ മന്ത്രവാദി കുത്തിക്കയറ്റിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിച്ചാണ് പുരുലിയയിലെ വിചാരണ കോടതി രണ്ടു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്.
2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പുരുലിയക്കടുത്ത നദിയാരയില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് പോലീസിനെ തടഞ്ഞ് നാട്ടുകാര്‍ സംഭവം അറിയിച്ചത്. ഇവിടെ ഭജനകളുമായി കഴിയുന്ന മുന്‍ ഹോംഗാര്‍ഡ് 70കാരന് സനാതന്‍ ഗോസ്വാമിയും കൂടെ ജീവിക്കുന്ന മംഗള ഗോസ്വാമിയും രണ്ടാഴ്ചയായി പനിപിടിച്ച് കിടക്കുന്ന മംഗളയുടെ മൂന്നര വയസ്സുകാരി മകളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സമ്മതിക്കുന്നില്ല എന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് ഇടപെട്ട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നടത്തിയ എക്സ് റേ പരിശോധനയില്‍ കുട്ടിയുടെ നെഞ്ചിലും അടിവയറ്റിലും സ്വാകാര്യ ഭാഗത്തുമായി ഏഴ് സൂചികള്‍ കുത്തിക്കയറ്റിയതായി കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ പുരുലിയ മെഡിക്കല്‍ കോളെജിലും പിന്നീട് ബെങ്കുര സമ്മിലാനി മെഡിക്കല്‍ കോളെജിയും മറ്റൊരു ആശുപത്രിയിലും ചികിത്സിച്ചെങ്കിലും 10 ദിവസത്തിനു ശേഷം മരിച്ചു. ഇതോടെ സനാതന്‍ ഗോസ്വാമി മുങ്ങി. ജൂലൈ 22ന് മംഗളയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ പിപ്ഡിയില്‍ നിന്ന് പോലീസ് സനാതനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ സനാതന്‍ വേണ്ടി വാദിക്കാന്‍ കുടുംബം പോലും തയാറായിരുന്നില്ല.
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT