Latest News

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ തീരദേശ മേഖലകളില്‍

ഏറ്റവും കൂടുതല്‍ ചോറോടും വെള്ളയിലും

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ തീരദേശ മേഖലകളില്‍
X
കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത് തീരദേശമേഖലകളില്‍. ചോറോട് 173 പേര്‍ക്കും വെള്ളയിലില്‍ 135 പേര്‍ക്കും മുഖദാറില്‍ 71 പേര്‍ക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളയില്‍ ക്രിറ്റിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുകയും ചോറോടില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുകയും ചെയ്തു. ഇവിടങ്ങളില്‍ അതീവ ജാഗ്രതാ നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. ജില്ലാ കലക്ടര്‍ സാംബശിവ റാവു ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവിലുള്ള 11 ക്ലസ്റ്ററുകളില്‍ എട്ടെണ്ണവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്ത ലാര്‍ജ് ക്ലസ്റ്ററുകളാണ്. ചില ലാര്‍ജ് ക്ലസ്റ്ററുകളില്‍ രോഗികള്‍ കുറഞ്ഞിട്ടുണ്ട്.

22 ക്ലസ്റ്ററുകളാണ് ഇതുവരെ രൂപപ്പെട്ടത്. വെള്ളയില്‍, മുഖദാര്‍, വടകര, തിരുവള്ളൂര്‍, ചെക്യാട്, നാദാപുരം, ചോറോട്, ഒളവണ്ണ എന്നിവയാണ് ലാര്‍ജ് ക്ലസ്റ്ററുകള്‍. ചാലിയം, കുറ്റിച്ചിറ, വലിയങ്ങാടി എന്നിവ ലിമിറ്റഡ് ക്ലസ്റ്ററുകളാണ്. കോര്‍പറേഷന്‍ പരിധിയില്‍ ആകെയുള്ള നാലു ക്ലസ്റ്ററുകളില്‍ രണ്ടെണ്ണം ലാര്‍ജ് ക്ലസ്റ്ററാണ്. ലാര്‍ജ് ക്ലസ്റ്ററുകളായ വെള്ളയിലില്‍ 135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 90 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ 333 പേരുടെ സ്രവ സാംപിള്‍ പരിശോധിച്ചതില്‍ 36 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ചികില്‍സയിലുള്ളവരില്‍ 74 പേര്‍ എഫ് എല്‍ടിസികളിലും 16 പേര്‍ മെഡിക്കല്‍ കോളജിലുമാണുള്ളത്. മുഖദാര്‍ വാര്‍ഡില്‍ 71 ല്‍ 21 പേരാണ് ചികില്‍സയിലുള്ളത്. മൂന്നുദിവസത്തിനിടെ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേര്‍ എഫ് എല്‍ടിസിയിലും അഞ്ചുപേര്‍ മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. വടകരയില്‍ 125ല്‍ 40 പേരാണ് ചികില്‍സയിലുള്ളത്. മൂന്നുദിവസത്തിനിടെ 126 പേരെ ടെസ്റ്റ് ചെയ്തതില്‍ 28 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. 33 പേര്‍ എഫ്എല്‍ടിസികളിലും ഏഴുപേര്‍ മെഡിക്കല്‍ കോളജിലും ചികില്‍സയിലുണ്ട്. തിരുവള്ളൂരില്‍ 74 ല്‍ 28 പേരാണ് ചികില്‍സയിലുള്ളത്. മൂന്നുദിവസത്തിനിടെ 87 പേരെ ടെസ്റ്റ് ചെയ്തതില്‍ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 പേര്‍ എഫ് എല്‍ടികളിലും നാലുപേര്‍ മെഡിക്കല്‍ കോളജിലും ചികില്‍സയിലുണ്ട്.

ചെക്യാടില്‍ 58 പേരില്‍ 12 ആളുകളാണ് ചികില്‍സയിലുള്ളത്. 12 പേരും എഫ്എല്‍ടിസികളിലാണ് ഉള്ളത്. മൂന്നുദിവസത്തിനിടെ 69 പേരുടെ സ്രവസാംപിള്‍ പരിശോധിച്ചു. നാദാപുരത്ത് 70ല്‍ നാലുപേരാണ് ചികില്‍സയിലുള്ളത്. രണ്ട് പേര്‍ എഫ് എല്‍ടികളിലും രണ്ട് പേര്‍ മെഡിക്കല്‍ കോളജിലുമാണ്. മൂന്നുദിവസത്തിനിടെ 57 പേരുടെ സ്രവസാംപിള്‍ പരിശോധിച്ചു. ചോറോട് 173 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 126 പേരാണ് ചികില്‍സയിലുള്ളത്. മൂന്നുദിവസത്തിനിടെ 100 പേരെ പരിശോധിച്ചതില്‍ 61 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 90 പേര്‍ എഫ് എല്‍ടികളിലും 36 പേര്‍ മെഡിക്കല്‍ കോളജിലുമാണ് ചികില്‍സയിലുള്ളത്. ഒളവണ്ണയില്‍ 98 പോസിറ്റീവ് കേസുകളുണ്ടായിരുന്നതില്‍ അഞ്ച് പേരാണ് ചികില്‍സയിലുള്ളത്. മൂന്നുദിവസത്തിനിടെ 99 സ്രവസാംപിള്‍ പരിശോധിച്ചതില്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടുപേര്‍ എഫ് എല്‍ടിസികളിലും മൂന്നുപേര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.

ലിമിറ്റഡ് ക്ലസ്റ്ററായ കുറ്റിച്ചിറയില്‍ 34 പേരില്‍ ആറുപേരും വലിയങ്ങാടിയില്‍ 53 ല്‍ 20 പേരും ചികില്‍സയിലുണ്ട്. ചാലിയത്ത് നിലവില്‍ എല്ലാവര്‍ക്കും രോഗം ഭേദമായിട്ടുണ്ട്.


Kozhikode district has more Covid patients in coastal areas



Next Story

RELATED STORIES

Share it