തബ്ലീഗ് ജമാഅത്തുകാരെ പിടികൂടുന്നതിന് സമ്മാനം പ്രഖ്യാപിച്ച ഹിന്ദുത്വ നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു
യോഗിയുടെ ഹനുമാന്' എന്നാണ് അജ്ജുവിനെ വിളിച്ചിരുന്നത്.
ലഖ്നൗ: തബ്ലീഗ് ജമാഅത്തിലെ അംഗങ്ങളെ പിടികൂടുന്നതിനായി 11,000 രൂപ സമ്മാനം പ്രഖ്യാപിച്ച ഹിന്ദു യുവ വാഹിനിയുടെ നേതാവ് 'അജ്ജു ഹിന്ദുസ്ഥാനി' കോവിഡ് -19 ബാധിച്ച് മരിച്ചു. അമ്മയും സഹോദരിയും കൊവിഡ് വന്നു മരിച്ചതിനു പുറകെയാണ് ഹിന്ദു യുവ വാഹിനി നേതാവും രോഗബാധിതനായി മരിച്ചത്.
യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവ വാഹിനി നേതാവായ അജയ് ശ്രീവാസ്തവ് എന്ന അജ്ജു ഹിന്ദുസ്ഥാനി യോഗിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. 'യോഗിയുടെ ഹനുമാന്' എന്നാണ് അജ്ജുവിനെ വിളിച്ചിരുന്നത്. തബ്ലീഗ് ജമാഅത്തുകാരെ പിടിച്ചു കൊണ്ടുവരുന്ന ഏതൊരാള്‍ക്കും ഹിന്ദു യുവ വാഹിനി 11,000 രൂപ സമ്മാനമായി നല്‍കുമെന്ന് അജ്ജു ഹിന്ദുസ്ഥാനി പ്രഖ്യാപിച്ചിരുന്നു.
തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ കൊവിഡ് പരത്തുകയാണ് എന്ന പ്രചരണത്തിനു മുന്നില്‍ നിന്നയാളാണ് അജ്ജു ഹിന്ദുസ്ഥാനി. തബ്ലീഗ് ജമാഅത്തില്‍ പങ്കെടുക്കുന്നവരോ റോഹിംഗ്യന്‍ അഭയാര്‍ഥികളോ ആരായലും മുസ്ലിംകള് രാജ്യത്ത് കൊവിഡ് പടര്‍ത്താന്‍ ഗൂഢാലോചന നടത്തുകയാണ് എന്നായിരുന്നു അജ്ജു ഹിന്ദുസ്ഥാനിയുടെ വിഷം വമിക്കുന്ന വാക്കുകള്‍.
RELATED STORIES
എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMT