Latest News

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് അറേബ്യയിലേക്ക് കുടിയേറ്റം തുടങ്ങിയിട്ട് നാലു ലക്ഷം വര്‍ഷം; കണ്ടെത്തലുമായി പുരാവസ്തു വിദഗ്ധര്‍

ആഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലും ദക്ഷിണേഷ്യയിലും കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലും പ്രാചീന ശിലാ യുഗത്തിലാണ് അച്ചൂലിയന്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് അറേബ്യയിലേക്ക് കുടിയേറ്റം തുടങ്ങിയിട്ട് നാലു ലക്ഷം വര്‍ഷം; കണ്ടെത്തലുമായി പുരാവസ്തു വിദഗ്ധര്‍
X
റിയാദ്:ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് അറേബ്യന്‍ ഉപദ്വീപിലേക്ക് നാലു ലക്ഷം വര്‍ഷം മുമ്പ് തന്നെ മനുഷ്യര്‍ കുടിയേറിയിരുന്നതായി പുരാവസ്തു സംഘം. ഇതിലേക്ക് നയിക്കുന്ന തെളിവുകള്‍ നഫൂദ് മരുഭൂമിയില്‍ കണ്ടെത്തിയതായി സൗദി പൈതൃക അതോറിറ്റി അറിയിച്ചു. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക്, കിംഗ് സൗദ് യൂനിവേഴ്‌സിറ്റി, സൗദി പൈതൃക അതോറിറ്റി എന്നിവയിലെയും മറ്റു ഏതാനും യൂനിവേഴ്‌സിറ്റികളിലെയും പുരാവസ്തു വിദഗ്ധരടങ്ങിയ സംഘം കണ്ടെത്തിയ അച്ചൂലിയന്‍ മഴു ആണ് ഈ നിഗമനത്തിലേക്ക് എത്തിച്ചത്. നഫൂദ് മരുഭൂമിയിലെ ഖല്‍ അമിശാനിലെയും ഹായിലിലെ ജുബ്ബയിലെയും വരണ്ട തടാകങ്ങളുടെ പാളികള്‍ക്കുള്ളില്‍ നിന്നും നാലു ലക്ഷം വര്‍ഷം പഴക്കമുള്ള അച്ചൂലിയന്‍ മഴുകള്‍ കണ്ടെത്തിയിരുന്നു.


ആഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലും ദക്ഷിണേഷ്യയിലും കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലും പ്രാചീന ശിലാ യുഗത്തിലാണ് അച്ചൂലിയന്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. അച്ചൂലിയന്‍ സാങ്കേതിക വിദ്യ ആദ്യമായി വികസിപ്പിച്ചത് 1.76 ദസലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. വേട്ടക്കും മറ്റും മനുഷ്യന്‍ കരിങ്കല്ല് ചെത്തി മിനുക്കിയുണ്ടാക്കുന്ന ഉപകരണങ്ങളാണിത്. ലോഹങ്ങള്‍ കണ്ടുപിടിക്കുന്നത് വരെ ഇത് തുടര്‍ന്നിരുന്നുവെന്നതാണ് ചരിത്രം.


അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തു അവശിഷ്ടമായി ഗണിക്കപ്പെടുന്നതാണ് ഈ അച്ചൂലിയന്‍ മഴുകള്‍. തബൂക്കിന്റെ പ്രാന്തപ്രദേശത്തുള്ള നഫൂദിലെ ഖല്‍ അമിശാന്‍ എന്ന സ്ഥലം അറേബ്യന്‍ ഉപദ്വീപിലെ സവിശേഷ പുരാവസ്തു പ്രദേശങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ജുബ്ബയില്‍ നിന്ന് മൂന്നു ലക്ഷം വര്‍ഷം പഴക്കമുളള ശിലാ ഉപകരണങ്ങളും ലഭിച്ചിട്ടുണ്ട്.


പിന്നീട് പല ഘട്ടങ്ങളില്‍ ഇതാവര്‍ത്തിച്ചുവെന്നും ഇതുവഴി അറേബ്യന്‍ സാംസ്‌കാരിക വികാസത്തില്‍ ആഫ്രിക്കന്‍ സംസ്‌കാരങ്ങള്‍ പങ്കു വഹിച്ചിരിക്കാമെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു.




Next Story

RELATED STORIES

Share it