Sub Lead

ശിവഗംഗയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ 525 കോടി തട്ടിപ്പ്; റോഡ്‌ഷോ റദ്ദാക്കി അമിത്ഷാ

ശിവഗംഗയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ 525 കോടി തട്ടിപ്പ്; റോഡ്‌ഷോ റദ്ദാക്കി അമിത്ഷാ
X

ചെന്നൈ: സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ നേരിടുന്ന ശിവഗംഗയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ദേവനാഥന്‍ യാദവിനുവേണ്ടി കാരൈക്കുടിയില്‍ നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി. ദേവനാഥന്റെ മൈലാപ്പൂര്‍ ഹിന്ദു പെര്‍മനന്റ് ഫണ്ട് എന്ന സ്ഥാപനം വഴി 525 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കോണ്‍ഗ്രസ് പോലിസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണിത്.

പലിശയും മറ്റു ലഭിക്കാതായതു ചോദ്യം ചെയ്ത നിക്ഷേപകരെ സ്ഥാപനത്തിലെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 300 കോടി രൂപ ആസ്തിയുള്ള ദേവനാഥന്റെ സ്ഥാപനത്തില്‍ നിന്നു നല്‍കിയ ചെക്കുകളില്‍ ചിലതു അക്കൗണ്ടില്‍ ആവശ്യത്തിനു പണമില്ലാത്തതിനാല്‍ മാറാനായില്ലെന്നും നിക്ഷേപകര്‍ ആരോപിച്ചു. അയ്യായിരത്തിലധികം നിക്ഷേപകരില്‍ ഏറെയും വിരമിച്ച ജീവനക്കാരും മുതിര്‍ന്ന പൗരന്മാരുമാണ്. ആരോപണങ്ങള്‍ തെറ്റാണെന്നാണ് സ്ഥാനാര്‍ഥിയുടെ നിലപാട്. സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ സമ്പത്തില്‍ രണ്ടാമതാണ് ദേവനാഥന്‍.

ഇതിനിടെ, തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ തിരുനെല്‍വേലി ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി വന്നു. 1500 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തിന്റെ വിവരങ്ങളില്ലാതെയാണു സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം നൈനാര്‍ നാഗേന്ദ്രന്റെ ഹോട്ടലിലെ ജീവനക്കാരില്‍ നിന്ന് 4 കോടി രൂപ തിരഞ്ഞെടുപ്പു സ്‌ക്വാഡ് പിടിച്ചിരുന്നു.




Next Story

RELATED STORIES

Share it