Emedia

പൗരത്വ നിയമം പിന്‍വലിച്ചില്ലെങ്കില്‍ സഹികെട്ട ജനത സിംഹാസനങ്ങള്‍ ഭേദിക്കാന്‍ രാജധാനിയിലേക്ക് വരും: അഡ്വ. ശ്രീജിത്ത് പെരുമന

സെന്‍കുമാരന്‍ തുപ്പുന്ന വിഷവും, ഐസക്കിന്റെ മീന്‍ ചാറും ചോറും, ബിഗ് ബോസ്സിലെ ആത്മരതിയും കൂട്ടികുഴച്ച് ചര്‍ച്ചിച്ച് രാജ്യം കണ്ട ഏറ്റവ്വും വലിയ വര്‍ഗ്ഗീയ നിയമത്തിനെതിരായ പോരാട്ടത്തില്‍നിന്നും വ്യതിചലിക്കരുതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

പൗരത്വ നിയമം പിന്‍വലിച്ചില്ലെങ്കില്‍ സഹികെട്ട ജനത  സിംഹാസനങ്ങള്‍ ഭേദിക്കാന്‍ രാജധാനിയിലേക്ക് വരും: അഡ്വ. ശ്രീജിത്ത് പെരുമന
X

കണ്ണന്‍ ഗോപിനാഥന്‍ ആഹ്വാനം ചെയ്തതുപോലെ ഏപ്രിലിന് മുമ്പ് ഈ വര്‍ഗീയ ഹിത പരിശോധന ഉത്തരവ് പിന്‍ലിച്ചില്ലെങ്കില്‍ സഹികെട്ട ജനത വിഗ്രഹങ്ങളുടച്ച് സിംഹാസനങ്ങള്‍ ഭേദിക്കാന്‍ രാജധാനിയിലേക്ക് വരുമെന്ന് സുപ്രിംകോടതി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. സെന്‍കുമാരന്‍ തുപ്പുന്ന വിഷവും, ഐസക്കിന്റെ മീന്‍ ചാറും ചോറും, ബിഗ് ബോസ്സിലെ ആത്മരതിയും കൂട്ടികുഴച്ച് ചര്‍ച്ചിച്ച് രാജ്യം കണ്ട ഏറ്റവ്വും വലിയ വര്‍ഗ്ഗീയ നിയമത്തിനെതിരായ പോരാട്ടത്തില്‍നിന്നും വ്യതിചലിക്കരുതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.


സുപ്രിംകോടതി കേന്ദ്രത്തിനനുവദിച്ച നാലാഴ്ച സമയം അക്ഷരത്തില്‍ സത്യവാങ്മൂലത്തിനായുള്ള ഒരു സാവകാശമല്ല. മറിച്ച് ജനങ്ങളുടെ പ്രതികരണമറിയാനുള്ള ഒരു 'കൂളിംഗ് പിരീഡ്' ആണ്. കശ്മീരിലെ സമരങ്ങള്‍ കെട്ടടങ്ങിയതുപോലെ പൗരത്വ പ്രതിഷേധങ്ങളും ക്രമേണ ഇല്ലാതെയാകുമെന്നാണ് ഭരണകൂടം വിശ്വസിക്കുന്നത്. കോടതികള്‍ അവരുടെ വിശ്വാസം കാക്കുന്നതുപോലെ ആവശ്യമായ സമയം നല്‍കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സെന്‍കുമാരന്‍ തുപ്പുന്ന വിഷവും, ഐസക്കിന്റെ മീന്‍ ചാറും ചോറും, ബിഗ് ബോസ്സിലെ ആത്മരതിയും കൂട്ടികുഴച്ച് ചര്‍ച്ചിച്ച് രാജ്യം കണ്ട ഏറ്റവ്വും വലിയ വര്‍ഗ്ഗീയ നിയമത്തിനെതിരായ പോരാട്ടത്തില്‍നിന്നും വ്യതിചലിക്കരുത്.

സുപ്രിംകോടതി കേന്ദ്രത്തിനനുവദിച്ച നാലാഴ്ച സമയം അക്ഷരത്തില്‍ സത്യവാങ്മൂലത്തിനായുള്ള ഒരു സാവകാശമല്ല. മറിച്ച് ജനങ്ങളുടെ പ്രതികരണമറിയാനുള്ള ഒരു കൂളിംഗ് പിരീഡ് 'cooling period ' ആണ്.

കശ്മീരിലെ സമരങ്ങള്‍ കെട്ടടങ്ങിയതുപോലെ പൗരത്വ പ്രതിഷേധങ്ങളും ക്രമേണ ഇല്ലാതെയാകും എന്ന് ഭരണകൂടം വിശ്വസിക്കുന്നു. കോടതികള്‍ അവരുടെ വിശ്വാസം കാക്കുന്നതുപോലെ ആവശ്യമായ സമയം നല്‍കികൊണ്ടിരിക്കുന്നു.

പൗരത്വ വര്‍ഗ്ഗീയ നിയമത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുന്നതും, തമ്മിലടിക്കുന്നതും ഫാസിസത്തിന്റെ വിജയമായി ഭവിക്കുകയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്‍പ്പെടെയുള്ളവ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുമെന്ന ശുഭ പ്രതീക്ഷയാണ് കേന്ദ്രത്തിനു നല്‍കുന്നത്.

അതുകൊണ്ടുതന്നെ ഈ ചരിത്രപരമായ പോരാട്ടം വര്‍ഗീയതയും, രാഷ്ട്രീയവും പറഞ്ഞുകൊണ്ട് ആത്മഹത്യാപരമായി പരാജയപ്പെടുത്താനാണ് ഇപ്പോള്‍ പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഗ്ഗീയ വംശീയ ഉന്മൂലന നിയമം ഗര്‍ഭത്തിലിരുന്നപ്പോള്‍ തുടങ്ങിയ പോരാട്ടമാണ് ഞാനുള്‍പ്പെടെയുള്ളവരുടേത്. ഏതെങ്കിലും സഹചര്യങ്ങളില്‍ ഈ ഘട്ടത്തിലൊന്നിലും പിന്നോട്ട് പോയിട്ടുമില്ല ഇനി പോകുകയുമില്ല. ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 30 വരെയാണ് ചജഞ അഥവാ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ കേന്ദ്ര ഭരണകൂടം തീരുമാനിച്ച സമയക്രമം. അതിന് മുന്‍പ് ഈ ദുരന്തത്തെ നാം നേരിട്ട് പരാജയപ്പെടുത്തേണ്ടിയിരിക്കുന്നു.

വീട് വിട്ടിറങ്ങിയിട്ട് ഇന്നേക്ക് ആഴ്ച്ചകളും മാസങ്ങളും തികയുന്നു. വീട്ടിലേക്ക് പച്ചരി മേടിക്കാനോ, വിനോദ സഞ്ചാരത്തിനോ ഇറങ്ങിയതല്ല. രാജ്യവും അതിലെ ജനതയും സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിട്ടപ്പോള്‍ സ്വമേധയാ ഇറങ്ങിതിരിച്ചതാണ് ഊണും ഉറക്കവുമെല്ലാം അതാതു ദിവസം എത്തിച്ചേരുന്നിടത്താണ്. രാത്രിയും പകലും ജനങ്ങളുമായി അവരുടെ ആശങ്കകളുമായി തെരുവിലാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഈ ചരിത്രപരമായ വിവേചന ഫാസിസ നയത്തിനെതിരായി തെരുവില്‍ വെടിയുണ്ടകളേറ്റുവാങ്ങി ജീവന്‍ ബലിനല്‍കേണ്ടിവന്ന 28 ജീവനുകളുമായി ചേര്‍ത്തു വായിക്കുമ്പോള്‍ നമ്മുടെ ഇടപെടലുകള്‍ എത്രയോ നിസ്സരമായിരുന്നു എന്ന് മനസിലാക്കാം. നമ്മുടെ സഹജീവികളും സഹോദരന്മാരുമായ 28 മനുഷ്യരാണ് നമ്മുടെ നിലനില്‍പ്പിനും അസ്തിത്വത്തിനും വേണ്ടി തെരുവില്‍ ജീവന്‍ ഹോമിച്ചത്.

അവരുടെ ധീര രക്തസാക്ഷിത്വത്തിനൊടുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വവുമായെങ്കിലും ഈ പോരാട്ടത്തെ തോല്‍ക്കാന്‍ അനുവദിക്കരുത്. അത്രയെങ്കിലും ഓര്‍മ്മകളുണ്ടായിരിക്കണം, നന്ദിയും..

കണ്ണന്‍ ഗോപിനാഥന്‍ ആഹ്വാനം ചെയ്തതുപോലെ ഏപ്രിലിന് മുന്‍പായി ഈ വര്‍ഗ്ഗീയ ഹിത പരിശോധന ഉത്തരവ് പിന്‍ലിച്ചില്ലെങ്കില്‍ സഹികെട്ട ഒരു ജനതയിവിടുണ്ട് അവര്‍ രാജധാനിയിലേക്ക് വരും വിഗ്രഹങ്ങളുടച്ച് സിംഹാസനങ്ങള്‍ ഭേദിക്കാന്‍

അഡ്വ ശ്രീജിത്ത് പെരുമന

Next Story

RELATED STORIES

Share it