Thrissur

യുവാവിനെ പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചതായി പരാതി

യുവാവിനെ പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചതായി പരാതി
X

മാള: യുവാവിനെ ഒരു ദിവസം പൂര്‍ണമായും സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചു മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ മാള കോട്ടമുറിയില്‍ വൈറ്റില പൊന്നുരുന്തി തൊണ്ടിപറമ്പില്‍ സഞ്ചു (27) സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. കുന്ദംകുളം എസ്‌ഐ അടക്കമുള്ളവരാണ് മര്‍ദിച്ചതെന്നു സഞ്ചു പറഞ്ഞു. സഞ്ചുവിന്റെ സഹോദരി ഭര്‍ത്താവ് ദിലീപുമായി മറ്റൊരു വ്യക്തിക്കുള്ള പണമിടപാടില്‍ സഞ്ചു ഇടപെടുകയായിരുന്നു. ഇതിനായി കുന്ദംകുളത്തെത്തിയ സഞ്ചുവിനെ അര ലക്ഷം രൂപ തരാതെ വിട്ടയക്കില്ലന്നു വ്യക്തമാക്കിയ വ്യക്തി ബലമായി പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവര്‍ നല്‍കിയ പരാതിയില്‍ പോലിസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നു സഞ്ചു പറഞ്ഞു. എസ് ഐ ഇരു ചെകിട്ടത്തും മാറി മാറി അടിച്ചു. കണ്ടാലറിയാവുന്ന പോലിസുകാരന്‍ വാരിയെല്ലിന് കുത്തുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. പിന്നീട് വീട്ടുകാര്‍ എറണാകുളത്തു നിന്നും വക്കീലുമായി എത്തി ജാമ്യത്തില്‍ ഇറക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മാള ആശുപത്രിയില്‍ പ്രവേശിപിച്ച യുവാവിന്റെ മൊഴി രേഖപെടുത്താന്‍ പോലിസ് എത്തിയില്ലെന്നും പരാതിയുണ്ട്. എന്നാല്‍ യുവാവിനെ മര്‍ദിച്ചതായുള്ള ആരോപണം കുന്ദംകുളം പോലിസ് നിഷേധിച്ചു.

Next Story

RELATED STORIES

Share it