Big stories

ജയ്ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; യുപിയില്‍ മുസ്‌ലിം ബാലനെ ചുട്ടുകൊല്ലാന്‍ ശ്രമം

ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തന്നെ അഗ്നിക്കിരയാക്കുകയായിരുന്നെന്ന് മുസ്‌ലിം ബാലന്‍ പറഞ്ഞു. കുട്ടിയുടെ മൊഴി ആശുപത്രി കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

ജയ്ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല;  യുപിയില്‍ മുസ്‌ലിം ബാലനെ ചുട്ടുകൊല്ലാന്‍ ശ്രമം
X
ലഖ്‌നൗ: ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് മുസ് ലിം ബാലനെ ഹിന്ദുത്വ സംഘം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതോടെയാണ് 15 കാരനെ നാലംഗ സംഘം ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്. ഞായറാഴ്ച്ച രാത്രി ചന്ദൗലി ജില്ലയിലാണ് സംഭവം. 60 ശതമാനം പൊള്ളലേറ്റ ബാലനെ വാരണാസിയിലെ കബിര്‍ ചൗറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തന്നെ അഗ്നിക്കിരയാക്കുകയായിരുന്നെന്ന് മുസ്‌ലിം ബാലന്‍ പറഞ്ഞു. കുട്ടിയുടെ മൊഴി ആശുപത്രി കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

'ഞാന്‍ ദുദാരി പാലത്തിലൂടെ നടന്നു പോകുമ്പോള്‍ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് പേര്‍ ചേര്‍ന്ന് എന്റെ കൈകള്‍ കൂട്ടിക്കെട്ടി. ഒരാള്‍ തന്നെ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ചു. അതിന് ശേഷം അവര്‍ തീയിടുകയായിരുന്നു.' 15കാരന്‍ പറഞ്ഞു. ജയ് ശ്രീറാം വിളിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായും ബാലന്‍ കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it