Big stories

ഛത്തീസ്ഗഢില്‍ ക്രൈസ്തവ പുരോഹിതനെ ഹിന്ദുത്വര്‍ വീട്ടില്‍ കയറി കുത്തിക്കൊന്നു

ഛത്തീസ്ഗഢില്‍ ക്രൈസ്തവ പുരോഹിതനെ ഹിന്ദുത്വര്‍ വീട്ടില്‍ കയറി കുത്തിക്കൊന്നു
X

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ അംഗംപള്ളി ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ അക്രമി സംഘം വീട്ടില്‍ കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. കൊലക്ക് പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘമെന്ന് പേരുവെളിപ്പെടുത്താത്ത പ്രദേശവാസി പറഞ്ഞതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ മുഖപത്രം റിപ്പോര്‍്ട്ട് ചെയ്തു. യാലം ശങ്കര്‍ എന്ന ക്രിസ്ത്യന്‍ പാസ്റ്ററാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം പാസ്റ്ററുടെ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിഴച്ച് കുത്തിക്കൊന്നത്. 50 കാരനായ പാസ്റ്റര്‍ക്ക് ഭാര്യയും രണ്ട് ആണ്‍മക്കളും പേരക്കുട്ടികളുമുണ്ട്. കുടുംബവും പ്രദേശത്തെ മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹവും പരിഭ്രാന്തിയിലാണ്.

അംഗംപള്ളിയിലെ ബിസിഎം (ബസ്തര്‍ ഫോര്‍ ക്രൈസ്റ്റ് മൂവ്‌മെന്റ്) പള്ളിയിലെ സീനിയര്‍ പാസ്റ്ററായിരുന്നു പാസ്റ്റര്‍ ശങ്കര്‍. ഗ്രാമത്തിലെ മുന്‍ സര്‍പഞ്ചും വളരെ സ്വാധീനമുള്ള വ്യക്തിയുമായിരുന്നു കൊല്ലപ്പെട്ട പാസ്റ്റര്‍. തീവ്ര ഹിന്ദുത്വരില്‍ നിന്ന് ക്രിസ്ത്യാനികളെ പ്രതിരോധിക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹമെന്ന് ക്രിസ്ത്യന്‍ കണ്‍സേണ്‍ മുഖപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഈ പ്രദേശത്തെ ക്രിസ്ത്യാനികള്‍ തീവ്ര ഹിന്ദുത്വ ദേശീയവാദികളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടുന്നു. തീവ്ര ഹിന്ദു ദേശീയവാദികളില്‍ നിന്ന് ക്രിസ്ത്യാനികളെ പാസ്റ്റര്‍ ശങ്കര്‍ പലതവണ സംരക്ഷിച്ചു. അത് കൊലപാതകത്തിന് കാരണമായിട്ടുണ്ടാവാം'. പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത പ്രദേശവാസി പറഞ്ഞു.

രണ്ട് ദിവസം മുമ്പ് പ്രാദേശിക തീവ്ര ഹിന്ദു ദേശീയവാദികള്‍ പാസ്റ്റര്‍ യാലം ശങ്കറിനെ ക്രിസ്ത്യന്‍ വിശ്വാസം പ്രസംഗിക്കുന്നത് തുടര്‍ന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രാദേശത്തെ ക്രിസ്ത്യാനികള്‍ സ്ഥിരീകരിച്ചു. വലതുപക്ഷ സംഘടനകളുടെയും അവരുടെ രാഷ്ട്രീയ നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങളെത്തുടര്‍ന്ന് ഛത്തീസ്ഗഢിലെ ക്രിസ്ത്യാനികള്‍ കടുത്ത പീഡനം നേരിടുകയാണെന്നും ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ മുഖപത്രം ആശങ്ക അറിയിച്ചു.

Next Story

RELATED STORIES

Share it